Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 10:17 IST
Share News :
കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64), ഭാര്യ - മീര (60) എന്നിവരുടെ കൊലപാതകത്തിൽ
പ്രതിയെന്നു സംശയിക്കുന്ന അമിത് തൃശൂരിൽ പൊലീസിൻ്റെ പിടിയിലായി.
കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിൽ ഇന്നലെ രാവിലെയാണ് വീട്ടു ജോലിക്കാരി മൃതദേഹങ്ങൾ കണ്ടെത്തിയത്. വിജയകുമാറിൻ്റെ മൃതദ്ദേഹം സ്വീകരണ മുറിയിലും, മീരയുടെ മൃതദ്ദേഹം മുറിയിലുമാണ്. ഇതുവരുടെയും തലയ്ക്ക് ഉണ്ടായ മുറിവാണ് മരണകാരണം എന്ന് സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും മൃതദേഹം ആക്രമിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.സംഭവത്തിൽ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് പോലീസ് ഉറപ്പിക്കുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് തെളിഞ്ഞിട്ടുണ്ട്. മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റും കോടലിയിലെ ഫിംഗർ പ്രിന്റും ഒന്നാണെന്ന് സ്ഥിരീകരിച്ചു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ വിരലടയാളം ലഭിച്ചിട്ടുണ്ട്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് വിലയിരുത്തൽ. അമിത് തൃശൂർ മാളക്ക് സമീപം മേലാടുരിൽ വെച്ചാണ് പോലീസ് പിടിയിലായതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.