Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല പ്രതി കുറ്റക്കാരൻ; ശിക്ഷ ഇന്ന്

20 Dec 2024 07:30 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കോട്ടയം: സ്വത്ത് തർക്കത്തെതുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ (പാപ്പൻ-52) കുറ്റക്കാരനെന്ന് കോടതി.


26 സാക്ഷികളിൽ അമ്മയടക്കം മുഴുവൻ ബന്ധുക്കളും കൂറുമാറിയെങ്കിലും കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ കണ്ടെത്തി. ശിക്ഷാവിധിയിൻ മേലുള്ള വാദം വെള്ളിയാഴ്ച നടക്കും. തുടർന്ന് ശിക്ഷ വിധിക്കും. പ്രതിയുടെ സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു-78) എന്നിവരെയാണ് കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവെച്ചുണ്ടായ തർക്കത്തിനിടെ ജോർജ് കുര്യൻ വെടിവെച്ചു കൊന്നത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കൊച്ചിയിൽ താമസിച്ചിരുന്ന ജോർജ് കുര്യൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയായിരുന്നു. കച്ചവടത്തിൽ നഷ്ടം നേരിട്ടതോടെ കുടുംബവക സ്ഥലത്തിൽനിന്ന് രണ്ടര ഏക്കർ പിതാവിൽ നിന്ന് എഴുതിവാങ്ങിയിരുന്നു. ഈ സ്ഥലത്ത് വീടുകൾ നിർമിച്ച് വിൽക്കാനായിരുന്നു പദ്ധതിയെങ്കിലും രഞ്ജു തടസം നിന്നു. തർക്കം പരിഹരിക്കാൻ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ നടന്ന ചർച്ചക്കിടെ പ്രകോപിതനായ ജോർജ് കുര്യൻ തന്‍റെ പിസ്റ്റൾ ഉപയോഗിച്ച് ഇവരെ വെടിവെക്കുകയായിരുന്നു. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്‌കറിയ ആശുപത്രിയിലുമാണ് മരിച്ചത്. ചർച്ചയിൽ മധ്യസ്ഥത വഹിക്കാനെത്തിയതായിരുന്നു മാത്യു സ്‌കറിയ.

Follow us on :

More in Related News