Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയിൽ യുവാവ് ക്രൂരമർദ്ദനമേറ്റതിനെ തുർന്ന് മരിച്ച സംഭവം - രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

05 Aug 2024 22:00 IST

santhosh sharma.v

Share News :

വൈക്കം: മദ്യപിക്കുന്നതിനിടെ യുണ്ടായ തർക്കത്തെ തുടർന്ന് കടുത്തുരുത്തി ടൗണിലെ ബാറിൽ വച്ച് ക്രൂരമർദ്ദനമേറ്റതിനെ തുർന്ന് യുവാവ് മരിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കടുത്തുരുത്തി മഠത്തിൽ (സാഗരിക) വീട്ടിൽ നിഖിൽ.എസ് (34), മുട്ടുചിറ കണിവേലിൽ വീട്ടിൽ സ്റ്റാനി ജോൺ (47) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച രാവിലെയാണ് പാലകര ചിത്താന്തിയേൽ വീട്ടിൽ രാജേഷ് (53)നെ വീട്ടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.പെയിൻ്റിംഗ് തൊഴിലാളിയായ രാജേഷ് ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും 

തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരിന്നു. ബാറിന് സമീപം വച്ച് കണ്ട ഇവർ മൂവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, നിഖിലും സ്റ്റാനിയും ചേർന്ന് രാജേഷിനെ മർദ്ദിക്കുകയുമായിരുന്നുവെന്നും ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ രാജേഷിനെ ഇവർ ഇയാളുടെ വീട്ടിലെത്തിച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്നും ഇതെ തുടർന്ന് രക്തം വാർന്നാണ് രാജേഷിൻ്റെ മരണം സംഭവിച്ചതെന്നും പോലിസ് പറഞ്ഞു.

കടുത്തുരുത്തി എസ്.എച്ച്.ഓ റെനീഷ് റ്റി. എസ്സിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.തിങ്കളാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


- : 


Follow us on :

More in Related News