Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 17:38 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്സ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന് പിന്നിലിടിച്ച് അപകടം. ബസ്സിനുള്ളിൽ തെറിച്ച് വീണ് ആറോളം യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. കോട്ടയം - എറണാകുളം റോഡിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന സെൻ്റ് ജോർജ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന് പിന്നിൽ പുനലൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സിടിച്ചാണ് അപകടം ഉണ്ടായത്. വളവോടു കൂടിയ റോഡിൽ അമിത വേഗത്തിൽ വരുകയായിരുന്നു ഇരു ബസ്സുകളും. വളവു വീശി എടുക്കുന്നതിനിടെ എതിരെ വാഹനം വന്നപ്പോൾ കെ എസ് ആർ ടി സി ബസ്സ് വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ്സിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സിനുമുള്ളിൽ തന്നെ തെറിച്ച് വീണാണ് യാത്രക്കാർക്ക് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. അപകടത്തെ തുടർന്ന് തലപ്പാറ-കാഞ്ഞിരമറ്റം പ്രധാന റോഡിൽ അര മണിക്കറോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബസ്സുകളുടെ മത്സര ഓട്ടവും വളവിലെ അമിതവേഗവുമാണ് ഈ ഭാഗത്ത് അപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസം മുമ്പ് ഈ ഭാഗത്ത് നിയന്ത്രണം വിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് 30 ഓളം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 20 ൽ അധികം അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായത്.അപകടങ്ങൾ ഒഴിവാക്കുന്നതിനായി സ്പീഡ് ബ്രേക്കർ ഉൾപ്പടെയുള്ളവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പഞ്ചായത്ത് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.