Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സ്വകാര്യ സ്കൂ‌ളിലെ ഡയറക്ടറായ വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 30 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതികളെ റിമൻ്റ് ചെയ്തു.

11 Jan 2025 19:29 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 30 ലക്ഷം രുപ തട്ടിയ കേസിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്തും ബാംഗ്ലൂർ സ്വദേശിയുമായ സാരഥി (29) എന്നിവരാണ് പിടിയിലായത്.

നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികനിൽ നിന്നും 30 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 ഏപ്രിൽ മുതലാണ് തട്ടിപ്പ് അരങ്ങേറിയത്.

സ്ഥാപനത്തിലെ അധ്യാപക ഒഴിവിൻ്റെ പരസ്യം കണ്ട് അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഫോണിലൂടെയും വീഡിയോ കേൾവഴിയും നിരന്തരം ബന്ധപ്പെട്ട് പലപ്പോഴായി 30 ലക്ഷം രൂപയോളം വാങ്ങുകയുമായിരുന്നു.

ഇതിനിടെ സ്വകാര്യ സൗഹൃദ സംഭാഷണം റെകോഡ് ചെയ്ത് യുവതി കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ

റെകോഡ് ചെയ്ത നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് വൈദികൻ വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം പണം വാങ്ങൻ വൈക്കത്തെത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Follow us on :

More in Related News