Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 03:41 IST
Share News :
ദോഹ : ഗാസയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ആക്രമണം, നാശം, ജീവഹാനി എന്നിവ തടയാൻ ഗാസ വെടിനിർത്തൽ കരാർ സഹായിക്കുമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രത്യാശ പ്രകടിപ്പിച്ചു.
രാഷ്ട്രീയ താൽപ്പര്യങ്ങളേക്കാൾ മാനുഷിക ശ്രമങ്ങൾക്ക് മുൻഗണന നൽകാനുള്ള ഖത്തറിൻ്റെ പ്രതിബദ്ധത ഹിസ് ഹൈനസ് ഊന്നിപ്പറയുകയും അന്താരാഷ്ട്ര നിയമസാധുതയെ അടിസ്ഥാനമാക്കി ഫലസ്തീൻ വിഷയത്തിൽ ഒരു പ്രമേയം ആവശ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര ഫലസ്തീൻ എന്ന ലക്ഷ്യത്തിന് അരികുവത്കരിക്കപ്പെടാത്ത ഒരു പുതിയ തുടക്കമാണ് വേണ്ടത്. ഗൗരവപൂർവ ഇടപെടലുകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം. ഗസ്സ വിഷയത്തിലുള്ള ഖത്തറിന്റെ മധ്യസ്ഥത രാഷ്ട്രീയത്തേക്കാൾ മാനുഷികമായ കടമയുടെ ഭാഗമായി നിർവഹിച്ചതാണെന്നും അമീർ വ്യക്തമാക്കി.
ഉടമ്പടി സുഗമമാക്കുന്നതിൽ ഈജിപ്തിനോടും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനോടും ഹിസ് ഹൈനസ് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.