Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2025 19:55 IST
Share News :
ചാവക്കാട്:യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് നാലര വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.ചൂണ്ടൽ പുതുശ്ശേരി ഭാഗത്ത് താമസിക്കുന്ന മന്തിയത്ത് വീട്ടിൽ സുബ്രഹ്മണ്യൻ മകൻ സുനിലി(29)നെ ബ്രൈറ്റ് ലൈറ്റ് ടോർച്ച്,സ്റ്റീൽ വള എന്നിവ കൊണ്ട് അടിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാംപ്രതി അഞ്ഞൂറ് മുട്ടിൽ രവീന്ദ്രൻ മകൻ ജിതിൻ(30),രണ്ടാം പ്രതിയായ മരത്തംകോട് കിടങ്ങൂർ പിഎസ്പി റോഡിൽ താമസിക്കുന്ന താമരശ്ശേരി ജയാനന്ദൻ മകൻ വിഷ്ണു(30) എന്നിവരെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി നാലര വർഷം കഠിനതടവിനും 20000 രൂപ പിഴയടയ്ക്കാനും, പിഴ അടച്ചില്ലെങ്കിൽ ഒരുമാസം മാസം കഠിനതടവിനും ശിക്ഷിച്ചത്.കേസിലെ മറ്റൊരു പ്രതിയായ വടക്കേക്കാട് കല്ലൂർ ആലുക്കൽ രവി മകൻ നിരഞ്ജൻ(30) വിചാരണ നേരിടാതെ ഒളിവിലാണ്.2019 മെയ് 17-ആം തിയ്യതി രാത്രി 9.30 മണിക്ക് മുൻവിരോധം വെച്ച് അവലാതിക്കാരൻ സുനിലും സുഹൃത്ത് സുജിത്തും കൂടി തിരുവളയന്നൂരിൽ ഗാനമേള കഴിഞ്ഞ് തൊട്ടടുത്തുള്ള സുജിത്തിന്റെ ബന്ധുവീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് തിരിച്ച് വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ വരുന്ന സമയം തിരുവളയന്നൂർ സ്കൂളിനടുത്ത് റോഡിൽ വെച്ച് പ്രതികൾ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി ഒന്നാംപ്രതി സുനിലിനെ പിടിച്ചിറക്കി കൈയ്യിലുണ്ടായിരുന്ന ബ്രൈറ്റ് ലൈറ്റ് ടോർച്ച് കൊണ്ട് സുനിലിന്റെ തലക്കടിച്ചും,രണ്ടാംപ്രതി സ്റ്റീൽ വളകൊണ്ട് സുനിലിന്റെ നെറ്റിയിലും പുറത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും ഇടിച്ചും,മറ്റു പ്രതികൾ കൈകൊണ്ടും കാലുകൊണ്ടും അടിച്ചും,ചവിട്ടിയുംസുനിലിന് ഗുരുതരമായ മുറി പരിക്കുകൾ ഏൽപ്പിച്ചു.ഇത് കണ്ട് തടയാൻ ചെന്ന സുഹൃത്ത് സുജിത്തിനെ പ്രതികൾ തടഞ്ഞു വയ്ക്കുകയും ചെയ്തു.തുടർന്ന് നിലവിളിയും ബഹളവും കേട്ട് ആളുകൾ ഓടികൂടിയപ്പോൾ പ്രതികൾ കൊലവിളി നടത്തി ബൈക്കിൽ തിരിച്ചുപോവുകയും ചെയ്തു.പരിക്കേറ്റ സുനിലിനെ സുജിത്ത് ചികിത്സയ്ക്കായി പുന്നയൂർക്കുളം ശാന്തി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തു.പ്രതികളുടെ സുഹൃത്തിനെ ആരോ ഉപദ്രവിച്ചതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.പിഴ സംഖ്യ പരിക്കുപറ്റിയ ആവലാതിക്കാരന് നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 22 രേഖകളും തൊണ്ടിമുതലുകളും, ഹാജരാക്കുകയും 11 സാക്ഷികളെ വിസ്തരിക്കുകയും,ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.വടക്കേക്കാട് സീനിയർ സിപിഒ ആയിരുന്ന ഉമേഷ് മൊഴിയെടുത്ത കേസിൽ എസ്ഐ കെ.പ്രദീപ്കുമാർ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ എഎസ്ഐ പി.ജെ.സാജനും പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.