03 Apr 2024 14:09 IST
Share News :
തൃശ്ശൂരിൽ കഴിഞ്ഞദിവസം ടിടിഎ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി രജനികാന്ത് ജോലി ചെയ്തിരുന്നത് കുന്നംകുളത്ത്.കുന്നംകുളം പാറേ പാടത്ത് പ്രവർത്തിക്കുന്ന പാർക്ക് റെസിഡൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത് പാർക്ക് റെസിഡൻസി ഉടമ ജോർജ് പ്രതികരിക്കുന്നു.കഴിഞ്ഞ രണ്ടു മാസക്കാലമായി കുന്നംകുളത്ത് ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞദിവസം പകൽ ജോലി സമയത്ത് മദ്യപിച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പറഞ്ഞു വിടുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.ഇന്നലെ രാത്രിയിൽ മാധ്യമങ്ങളിൽ നിന്നുമാണ് രജനീകാന്ത് ആണ് കുറ്റം ചെയ്തതെന്ന് തിരിച്ചറിഞ്ഞതെന്നും ഉടമ പറഞ്ഞു.എറണാകുളം പാറ്റ്ന എക്സ്പ്രസിൽ ആണ് സംഭവം നടന്നത് ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സ്ലീപ്പർ കോച്ചിൽ മദ്യപിച്ച് ലഘുകട്ട നിലയിൽ യാത്ര ചെയ്യുന്ന യാത്രക്കാരനെ ശ്രദ്ധയിൽപ്പെട്ട ടി.ടി.ഇ വിനോദ് കുമാർ ചോദ്യം ചെയ്തപ്പോഴാണ് ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് തിരിച്ചറിയുന്നത്. ഇതിനെത്തുടർന്ന് ടി.ടി ഇയുമായി തർക്കത്തിലായ രജനികാന്ത് പ്രകോപിതനായി വിനോദ് കുമാറിനെ ട്രെയിനിൽ നിന്ന് പിടിച്ചു തള്ളുകയായിരുന്നു മെന്നാണ് പറയുന്നത്.തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ച് വീണ വിനോദ് കുമാറിന്റെ ദേഹത്തിലൂടെ എതിർദിശയിൽ നിന്ന് വന്ന ട്രെയിൻ കയറി ഇറങ്ങുകയായിരുന്നു എന്നാണ് നിഗമനം.വിനോദിന്റെ മൃതദേഹം കഷണങ്ങളായ നിലയിലായിരുന്നു.ട്രെയിനിൽ ഉണ്ടായിരുന്ന സഹപ്രവർത്തകരും യാത്രക്കാരും ചേർന്നാണ് പ്രതിയെ തടഞ്ഞുവെച്ച് റെയിൽവേ പോലീസിൽ വിവരം അറിയിച്ചത്.
Follow us on :
Tags:
Please select your location.