Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 18:48 IST
Share News :
ചാവക്കാട്:കടപ്പുറം ആറങ്ങാടി ഉപ്പാപ്പ ജുമാ മസ്ജിദിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് 80,000 രൂപയോളം മോഷ്ടിച്ച പ്രതിയെ ചാവക്കാട് പോലീസ് ഏർവാടിയിൽ നിന്നും പിടികൂടി.വയനാട് നെന്മേനി മലവയൽ മൂർക്കൻ വീട്ടിൽ സിദ്ധീഖ് മകൻ ഷംശാദി(39)നെയാണ് ഗുരുവായൂർ സബ്ഡിവിഷൻ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഈ മാസം 8-ആം തിയ്യതി പുലർച്ചെയാണ് പ്രതി കടപ്പുറം ഉപ്പാപ്പ ജുമാമസ്ജിദിന്റെ കമ്മിറ്റി ഓഫീസിൽ മോഷണം നടത്തിയത്.മോഷണം നടന്ന ഉടൻതന്നെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘത്തെ ഗുരുവായൂർ എസിപി നിയോഗിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.പ്രദേശത്തെ വിവിധ സിസിടിവികൾ പരിശോധിച്ച അന്വേഷണ സംഘത്തിന് കവർച്ച നടത്തിയത് മുസ്‍ലിം പളളികൾ കേന്ദ്രീകരിച്ച് മാത്രം കവർച്ച നടത്തുന്ന ഷംശാദ് ആണെന്ന് വ്യക്തമായി.2024 മാർച്ച് മാസത്തിലാണ് തമിഴ് നാട് ഡിണ്ടിഗൽ ജില്ലയിലുളള വേടസന്തൂർ എന്ന സ്ഥലത്തുളള പളളിയിൽ മോഷണം നടത്തുന്നതിനിടെ പിടിയിലായി രണ്ടുവർഷത്തെ ശിക്ഷയ്ക്ക് ശേഷം മധുര ജയിലിൽ നിന്നും പ്രതി പുറത്തിറങ്ങിയത്.മാതാപിതാക്കളുടെ ഏകമകനായ പ്രതി പത്തുവർഷത്തോളം ഖത്തറിലും,കുവൈറ്റിലും പ്രവാസിയായിരുന്നു.പിന്നീട് കുടുംബസംബന്ധമായ പ്രശ്നങ്ങൾ കാരണം നാട്ടിൽ തന്നെ നിൽക്കുകയായിരുന്നു.അതിനിടയ്ക്ക് മാതാവിന്റെ രണ്ടാം വിവാഹം കഴിയുകയും മാതാവുമായി സംസാരിക്കുന്നതിനോ,മാതാവിനെ കാണുന്നതിനോ മറ്റുോ സഹോദരിയും കടുംബക്കാരും സമ്മതിക്കാതിരുന്നതിനാൽ പ്രതിക്ക് മാതാവിൽ നിന്ന് അകന്ന് നിൽകേണ്ടി വന്നു.മാതാവിൽ നിന്നകറ്റിയതിനുളള കാരണക്കാർ പളളി കമ്മിറ്റിക്കാരാണെന്ന വിശ്വാസത്തിൽ പ്രതിക്ക് പളളികളോട് പ്രത്യേക വൈരാഗ്യം ഉണ്ടാവുകയും ചെയ്തു.അതിനുശേഷമാണ് പ്രതി മുസ്‌ലിം പളളികൾ കേന്ദ്രീകരിച്ച് കവർച്ച തുടങ്ങിയത്.കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ 50-ന് മുകളിൽ പളളികളിൽ കവർച്ച നടത്തി കേരളത്തിലും,തമിഴ് നാട്ടിലും വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുളള ഇയാൾ കവർച്ച നടത്തി ലഭിച്ച പൈസയുമായി ഏർവാടി പോലെയുള്ള സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി പൈസ തീരുന്ന മുറയ്ക്ക് വീണ്ടും കേരളത്തിൽ വന്ന് പളളികളിൽ കവർച്ച നടത്തുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി.മൊബൈൽ ഫോണോ മറ്റു സാമൂഹ്യ മാധ്യമങ്ങളോ ഉപയോഗിക്കാത്ത പ്രതി കടപ്പുറം ഉപ്പാപ്പ ജുമാമസ്ജിദിന്റെ കമ്മിറ്റി ഓഫീസിൽ കവർച്ച നടത്തിയതിന് ശേഷം വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി അവസാനം ഏർവാടിയിൽ എത്തുകയായിരുന്നു.പ്രതിയെ പിന്തുടർന്നെത്തിയ ചാവക്കാട് പോലീസ് പ്രതിയെ അവിടെ നിന്നും അതിസാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.എസ്ഐമാരായ ശരത് സോമൻ,പി.എസ്.അനിൽകുമാർ,എഎസ്ഐ അൻവർ സാദത്ത്,സിപിഒമാരായ ഇ.കെ.ഹംദ്,അനീഷ്,രെജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.