20 Jul 2024 21:11 IST
Share News :
ചാവക്കാട്:തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ കാപ്പ വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ലാൽസലാം ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന പുളിക്കൽ വീട്ടിൽ കമറുദ്ദീൻ മകൻ നെജിൽ എന്ന നജീബി(26)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 1 വര്‍ഷ കാലയളവിൽ നാടുകടത്തിയത്.തൃശൂര്‍ ജില്ലയിലെ ചാവക്കാട്,വാടാനപ്പിള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലും,കാലടി,അയ്യമ്പുഴ,മാരാരിക്കുളം എന്നീ സംസ്ഥാനത്തുള്ള മറ്റു സ്റ്റേഷനുകളിലും നെജിലിന്റെ പേരിൽ വധശ്രമം,ദേഹോപദ്രവം ഏൽപ്പിക്കൽ,മോഷണം,അമിതാദായത്തിനു വേണ്ടി വിൽപ്പനക്കായി സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപ്പെട്ട് എംഡിഎംഎ,കഞ്ചാവ് എന്നിവ യാതൊരു അനുമതി പത്രങ്ങളും കൂടാതെ കൈവശം വെക്കുക തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളിൽ സ്ഥിരമായി ഏര്‍പ്പെട്ട് പൊതുസമാധാനത്തിനും,പൊതുജനാരോഗ്യത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന ആളാണെന്നും 'അറിയപ്പെടുന്ന ഗുണ്ട' എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് നടപടിയെടുത്തിട്ടുള്ളത്.ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി ഏഴാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.തുടർന്നും കഞ്ചാവ് ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.