Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂർ പാലത്തിന് ഉയരം: ഡെപ്യൂട്ടി കലക്ടർ പരിശോധന നടത്തി

03 May 2024 20:44 IST

Anvar Kaitharam

Share News :

പറവൂർ പാലത്തിന് ഉയരം: ഡെപ്യൂട്ടി കലക്ടർ പരിശോധന നടത്തി


പറവൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിക്കുന്ന പറവൂർ പാലത്തിന് ഉയരം കുറവാണെന്ന പരാതിയെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. നഗരസഭ, ചിറ്റാറ്റുകര കരകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലത്തിന് ഉയരം കുറവുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. പറവൂർ നഗരസഭാ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രതിനിധികളും മുസിരിസ് ടൂറിസം പദ്ധതി അധികൃതരും പരിശോധനയിൽ ഒപ്പമുണ്ടായിരുന്നു. പുഴയിൽ സ്ഥാപിച്ച തുണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് ഉയരക്കുറവ് വ്യക്തമായത്. ഇതോടെ പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ എന്നിവർ കലക്ടറോടും ദേശീയപാത പ്രോജക്ട് ഡയറക്ടറോടും ആവശ്യപ്പെട്ടു.

പുതുതായി നിർമിക്കുന്ന പാല ത്തിന് 2.75 മീറ്ററാണ് ഉയരം. മുസിരസ് ടൂറിസം പദ്ധതിയുടെ ബോട്ടിലാണ് പരിശോധനാസംഘം സ്ഥലത്തെത്തിയത്. വേലിയിറക്ക സമയത്ത് പാലത്തിനടിയിലൂടെ കൊണ്ടുപോയ ബോട്ട് ഗർഡറിനോട് വളരെ ചേർന്നാണ് പോയത്. അതോടെ, വേലിയേറ്റസമയത്ത് ബോട്ടിന് കടന്നുപോകാനാകില്ലെന്ന് വ്യക്തമായി. സ്ഥാപിച്ച ഗർഡറുകൾ മാറ്റി തുണുകൾ ഉയർത്തണം. പാലം നിർമിക്കാനായി പുഴയുടെ വീതി കുറച്ചിരുന്നു. ഇത് കുട്ടേണ്ടിവരും. നിലവിൽ പണിത പില്ലറുകളും പൊളിച്ചുപണിയേണ്ടി വന്നേക്കും. പാലത്തിന്റെ പൊക്കക്കുറവ് ജലഗതാഗത സംവിധാനത്തെയും ടൂറിസത്തെയും ബാധിക്കും. ഭാവിയിൽ ജല മെട്രോ പറവൂരിലേക്ക് നീട്ടാനും തടസ്സമാകും.



Follow us on :

Tags:

More in Related News