Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 21:06 IST
Share News :
തലയോലപ്പറമ്പ്: പാതിവില തട്ടിപ്പിൽ തലയോലപ്പറമ്പിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പതിവിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തലയോലപ്പറമ്പ് അടിയം സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ തൊടുപുഴ സ്വദേശിനി സിജി സുരേഷിനെതിരെയാണ് തലയോലപ്പറമ്പ് പോലിസ് കേസ് എടുത്തത്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡീസിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സീഡ് സൊസൈറ്റി വഴിയാണ് സ്കൂട്ടറും ഗ്രഹോപകരണങ്ങളും നൽകുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സൊസൈറ്റിയിൽ മെമ്പർഷിപ്പ് എടുക്കുന്നതിനായി 320 രൂപ സിജി സുരേഷിന്റെ അക്കൗണ്ടിൽ ഗൂഗിൾ ചെയ്തു നൽകുകയും തുടർന്ന് സിജി സുരേഷ് അഡ്മിൻ ആയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തു ഈ ഗ്രൂപ്പിൽ ടൂവീലർ ലഭിക്കുന്നതിന് വേണ്ടി ഉപഭോകൃത് വീതം തൊടുപുഴ ഈയാട്ടുമുക്ക് എച്ച്ഡിഎഫ്സി ബ്രാഞ്ചിൽ ഇവർ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് നെഫ്റ്റ് വഴി പണമടയ്ക്കാൻ ആവശ്യപ്പെട്ട പ്രകാരം ഭർത്താവിൻ്റെ അക്കൗണ്ടിൽ നിന്നും 56,000 കൈമാറി. തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മാസം ഗൃഹോ പകരണങ്ങൾക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് കേരള ഗ്രാമീൺ ബാങ്കിൽ കുറുപ്പന്തറ ശാഖയിലെ മറ്റൊരാളുടെ അക്കൗണ്ടിൽ നിന്നും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇയ്യാട്ടുമുക്ക് ശാഖയിലേക്ക് സെപ്റ്റംബർ മാസം 7 ന് 10,000 രൂപയും 11 ന് 17,740 രൂപയും അടക്കുകയായിരുന്നു. വാഹനം നൽകുന്നതിന് മുമ്പ് നോട്ടറിയുമായി എഗ്രിമെന്റ് വയ്ക്കുന്നതിനായി കൊടയത്തൂർ സെൻമേരിസ് പാരിഷ് ഹാളിൽ വിളിച്ചുവരുത്തി 200 രൂപ മുദ്രപത്രത്തിൽ ഒപ്പിടിപ്പിക്കുകയും നോട്ടറി ഫീസായി 500 രൂപ വാങ്ങിയതായും പരാതികൾ പറയുന്നു.തുടർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വാഹനവും ഗ്രഹോപകരണങ്ങളും നൽകാതെ വന്നതോടെയും ഇത് സംബന്ധിച്ച് കൂടുതൽ തട്ടിപ്പ് പുറത്തായതോടെയാണ് യുവതി പരാതിയുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.