Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 19:15 IST
Share News :
കോട്ടയം: ബാറിൽ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെൽഫെയർ ബോർഡ് വനിത ഉദ്യോഗസ്ഥയെ തടയുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌ത കേസിൽ വിവാദ വ്യവസായി അറസ്റ്റിൽ. മാഞ്ഞൂർ മേമ്മുറി വലിയവെളിച്ചത്തിൽ ഷാജി ജോർജ്ജ് (50) ആണ് അറസ്റ്റിലായത്. ബാറിനും ഹോട്ടലിനും അനുമതി നൽകുന്നതിന്റെ പേരിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ച മാഞ്ഞൂർ ബീസാ ക്ലബ് ബാർ ഉടമ ഷാജിമോനെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.എസ്.റെനീഷിൻ്റ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ബാർ ജീവനക്കാരുടെ വെൽഫെയർ അടക്കം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന എറണാകുളം ഓഫീസിലെ അബ്കാരി വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ നദീറ മാഞ്ഞൂർ ബീസാ ക്ലബ് ബാറിൽ പരിശോധനയ്ക്ക് എത്തുകയായിരുന്നു. ഈ സമയത്ത് ബാറിനുള്ളിലുണ്ടായിരുന്ന ഷാജിമോൻ വട്ടം നിൽക്കുകയും തടഞ്ഞ് നിർത്തുകയും പൊതുജനമധ്യത്തിൽ ശകാരിക്കുകയും ഭീഷണിപ്പെടുത്തി ജോലി തടസപ്പെടുത്തുകയായിരുന്നുവെന്നാ ണ് പരാതി. എറണാകുളം മുതൽ അഞ്ചു ജില്ലകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയാണ് നദീറ. ഇവരുടെ ജോലി തടസപ്പെടുത്തിയതിന് പിന്നാലെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ കടുത്തുരുത്തി പോലീസ് ബാർ ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബീസാ ക്ലബ് ബാർ ഉടമയായ ഷാജിമോൻ മുൻപും വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. നേരത്തെ ബാറിനും ഹോട്ടലിനും ലൈസൻസ് നൽകുന്നതിന്റെ പേരിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ച് ഇദ്ദേഹം വിവാദം സൃഷ്ടിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.