Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ പിടിയിൽ

10 Oct 2024 14:14 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് ഉമ്പിടി കലയകുളം പെരുന്നേപ്പറമ്പിൽ വീട്ടിൽ മനേഷ് ജോസിനെയാണ് (36) അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് നത്തല്ലൂർ ഭാഗത്തുവെച്ച് മധ്യവയസ്കനെ മർദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ഇതിനുശേഷം മധ്യവയസ്കനിൽനിന്ന് 2000 രൂപ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

മണൽവിൽപന നടത്തിയിരുന്ന മധ്യവയസ്കനോട് ഗുണ്ടാപ്പിരിവ് ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധംമൂലമാണ് ആക്രമിച്ചത്. കറുകച്ചാൽ പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കറുകച്ചാൽ എസ്.എച്ച്.ഒ പ്രശോഭ്, എസ്.ഐമാരായ വിജയകുമാർ, സാജുലാൽ, സി.പി.ഒമാരായ സുനോജ്, വിനീഷ്, സാബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കറുകച്ചാൽ സ്റ്റേഷനിലെ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതിക്കായി തിരച്ചിൽ ശക്തമാക്കി

Follow us on :

More in Related News