Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 21:05 IST
Share News :
ചാലക്കുടി :
മാർക്കറ്റിൽ കഴിഞ്ഞ ദിവസം ആളുകളേയും
മറ്റ് നായ്ക്കളേയും ആക്രമിച്ച തെരുവ് നായ ചത്തതിനെ തുടർന്ന്, മാർക്കറ്റിലും
പരിസര പ്രദേശങ്ങളിൽ നിന്നും 30 - ഓളം തെരുവ് നായ്ക്കളെ പിടിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നഗരസഭ മാറ്റി.
കഴിഞ്ഞ ദിവസം രാത്രിയാണ് മാർക്കറ്റിൽ സ്ഥിരമായി കണ്ടിരുന്ന ഒരു നായ, മാർക്കറ്റിൽ എത്തിയ ചിലരേയും മറ്റ് നായ്ക്കളെയും ആക്രമിച്ചത്. രാത്രിയിൽ തന്നെ നഗരസഭ ജീവനക്കാർ മാർക്കറ്റും പരിസരവും നിരീക്ഷിച്ചുവെങ്കിലും നായയെ കണ്ടെത്താൻ കഴിഞ്ഞില്ല.
പിറ്റേ ദിവസം രാവിലെ ഈ നായയെ മാർക്കറ്റ് പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തി.
തുടർന്നാണ് ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന 20 ലേറെ തെരുവ് നായ്ക്കളേയും, ഗവ: ആശുപത്രി,
പള്ളി കനാൽ, എന്നിവിടങ്ങളിൽ നിന്നും 10 ഓളം തെരുവ് നായ്ക്കളേയും
നഗരസഭ ചുമതലപ്പെടുത്തി ഡോഗ് സ്ക്വാഡ് പിടിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. തൊട്ടടുത്ത ദിവസം മുഞ്ഞേലി ഭാഗത്ത് ഒരു നായയെ അസ്വാഭാവികമായി കാണുകയും
പിറ്റെ ദിവസം നായ ചാവുകയും ചെയ്തിരുന്നു..ഇവിടേയും സംഘമെത്തി
5 നായ്ക്കളെ പിടി കൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു..ചത്ത രണ്ട് നായ്ക്കളേയും മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ഇതിൽ മാർക്കറ്റിൽ ചത്തത് പേവിഷ ബാധയുളളതും,മുഞ്ഞേലിയിലേതിന് പേവിഷബാധ ഇല്ലാത്തതും എന്ന് കണ്ടെത്തിയിരുന്നു.തെരുവ് നായ്ക്കളെ കൊണ്ട് കൂടുതൽ ശല്യമുള്ള സ്ഥലങ്ങളിൽ നിരീക്ഷണവും, ഇപ്പോഴത്തെ നടപടിയും തുടരുമെന്നും നഗരസഭ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.