Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്ന് കടത്തിയ കേസിൽ ശിക്ഷിച്ചു

27 Dec 2024 20:53 IST

Anvar Kaitharam

Share News :

മയക്കുമരുന്ന് കടത്തിയ കേസിൽ ശിക്ഷിച്ചു


പറവൂർ: മുംബൈയിൽ നിന്ന് ബ്ലൂടൂത് സ്പീക്കറിൽ ഒളിപ്പിച്ച് കൊറിയർ വഴി മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ചെങ്ങമനാട് പുതുവശ്ശേരി നീലത്തു പള്ളത്ത് വീട്ടിൽ അജ്മലിനെ (27) യാണ് പറവൂർ രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഒന്നര വർഷം വെറും തടവ് അനുഭവിക്കണം. 2022 സെപ്തംബർ 16 ന് അങ്കമാലിയിൽ വച്ചാണ് മാരക മയക്കുമരുന്ന്

മെത്താംഫീറ്റാമിൻ ഹൈഡ്രോ ക്ലോറൈഡുമായി രണ്ട് പേർക്കൊപ്പം ഇയാൾ പിടിയിലായത്. പ്രതികളിൽ നിന്നും കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലുവ കൂട്ടമശ്ശേരിയിലുള്ള മറ്റൊരു കൊറിയർ സ്ഥാപനത്തിലേക്കും മയക്കുമരുന്ന് ഒളിപ്പിച്ച പാർസൽ അയച്ചെന്ന വിവരം ലഭിക്കുകയും പരിശോധനയിൽ 201. 480 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ വിധിയുണ്ടായത്.

പലരിൽ നിന്നായി സംഘടിപ്പിച്ച ആധാർ കാർഡുകളും മൊബൈൽ സിം കാർഡുകളും ഉപയോഗിച്ചു വ്യാജ വിലാസം നൽകി മുംബൈയിൽ പല ഹോട്ടലുകളിൽ മാറി മാറി താമസിച്ചാണ് ഇയാൾ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നത്. അതിനായി മൈക്ക് എന്ന പേരുള്ള വിദേശിയായ നൈജീരിയൻ സിം കാർഡ് ഉടമയെ ബന്ധപെടുകയും മൈക്കിന്‌ നെടുമ്പാശേരിയിൽ നിന്ന് പാർസലുകൾ അയച്ചു കൊടുക്കുകയും ചെയ്തതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. പക്ഷെ അജ്മലിന് മയക്കുമരുന്ന് കൈമാറിയ വിദേശിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ഇതുവരേയും ലഭ്യമായില്ല. മയക്കുമരുന്ന് പാർസൽ അയക്കാൻ വ്യാജ മേൽവിലാസം ഉണ്ടാക്കുന്നതിനായി അജ്മൽ നെടുമ്പാശ്ശേരിയിൽ ഒരു അപ്പാർട്മെന്റ് വാടകക്ക് എടുത്ത് താമസിക്കുകയും പാർസൽ എത്തുന്നതിന് മുൻപ് അപാർട്മെന്റ് ഒഴിയുകയും ചെയ്തു. അതെ അപ്പാർട്മെന്റിൽ തന്നെ താമസക്കാരനായ സുഹൃത്തിന്റെ മേൽവിലാസം നൽകിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് ഇയാൾ പാർസൽ ചെയ്യിച്ചത്. അജ്മൽ മുംബൈയിൽ താമസിച്ച ഹോട്ടലുകളിൽ നിന്നും കൊറിയർ സ്ഥാപനത്തിൽ നിന്നും തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. ആ സ്ഥാപനത്തിലെ ജീവനക്കാരെ സാക്ഷികളായി വിസ്തരിക്കുകയും ചെയ്തു. ഇയാൾക്കെതിരെ അങ്കമാലി പൊലീസ് ചാർജ് ചെയ്ത കേസിൽ വിചാരണ നടക്കുന്നുണ്ട്.

ആലുവ ഈസ്റ്റ്‌ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Follow us on :

More in Related News