Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 08:25 IST
Share News :
Johnson & Johnson ബേബി പൗഡർ നീണ്ടകാലം ഉപയോഗിച്ചതിനെ തുടർന്ന് മെസോതെലിയോമ കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 966 മില്യൺ ഡോളർ (ഏകദേശം 8,576 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതി ഉത്തരവിട്ടു. ആസ്ബറ്റോസ് സമ്പർക്ക ഫലമായാണ് കാൻസർ ഉണ്ടായതെന്നും കമ്പനി ആരോഗ്യപ്രശ്നങ്ങൾ മറച്ചുവെച്ചെന്നുമായിരുന്നു കേസ്.
കേസിന്റെ പശ്ചാത്തലം
മേ മൂർ എന്ന 88-കാരി തന്റെ ജീവിതകാലം മുഴുവൻ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറും ഷവർ ടു ഷവർ പൗഡറും ഏകദേശം 80 വർഷമായി ഉപയോഗിച്ചിരുന്നു. ഇതിനെ തുടർന്ന് 2021-ൽ അവർക്ക് ആസ്ബറ്റോസുമായി ബന്ധപ്പെട്ട അപൂരവമായ കാൻസർ തരമായ മെസോതെലിയോമ ബാധിച്ച് മരണപ്പെട്ടു. ടാൽക്ക് ഉൽപ്പന്നങ്ങളിൽ ആസ്ബറ്റോസ് നാരുകൾ അടങ്ങിയിരുന്നുവെന്നും കമ്പനി ഉപഭോക്താക്കളെ ഈ അപകടത്തെക്കുറിച്ച് അറിയിച്ചില്ലെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.
കോടതി വിധി
ലോസ് ഏഞ്ചൽസിലെ ജൂറി കമ്പനിയെ ഉത്തരവാദിയാണെന്ന് കണ്ടെത്തി. വിധിയിൽ 16 മില്യൺ ഡോളർ നഷ്ടപരിഹാരവും (ഏകദേശം 141 കോടി രൂപ) 950 മില്യൺ ഡോളർ (ഏകദേശം 8,435 കോടി രൂപ) ശിക്ഷാ നഷ്ടപരിഹാരവുമാണ് വിധിച്ചത്. ഈ തുക മേ മൂറിന്റെ കുടുംബത്തിന് ലഭിക്കും
കമ്പനിയുടെ പ്രതികരണം
ജോൺസൺ ആൻഡ് ജോൺസൺ തങ്ങളുടെ ടാൽക്ക് ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമാകില്ലെന്നും അതിൽ ആസ്ബറ്റോസ് ഇല്ലെന്നും ഉറച്ച് നിൽക്കുന്നു. ഈ വിധി ഭരണഘടനാവിരുദ്ധമാണെന്നും ഉടൻ അപ്പീൽ നൽകുമെന്നും കമ്പനിയുടെ വക്താവ് എറിക് ഹാസ് പറഞ്ഞു . 2023-ൽ ലോകവിപണിയിൽ നിന്ന് കമ്പനി താൽക്കാലികമായി ടാൽക്ക് ബേബി പൗഡർ പിൻവലിച്ചിരുന്നു
സമാനകേസുകളും നിയമപോരാട്ടവും
ജോൺസൺ ആൻഡ് ജോൺസണിനെതിരെ രാജ്യത്തുടനീളം 70,000-ത്തിലധികം കേസുകൾ നിലവിലുണ്ട്. ഇതിനകം നിരവധി കേസുകളിൽ നിന്ന് കമ്പനി കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുണ്ട്. ഈ കേസിലെ വിധി കമ്പനിക്കെതിരെയുള്ള ഏറ്റവും വലിയ തുകയുള്ള കോടതി ഉത്തരവുകളിലൊന്നാണ്.
Follow us on :
Tags:
More in Related News
Please select your location.