11 Jul 2024 13:36 IST
Share News :
ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ ഉപേക്ഷിച്ചതായും പോലീസ് സ്ഥിരീകരിച്ചു.
പീഡനത്തിനിരയായ പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രതികളിൽ രണ്ട് പേർ 12 വയസ്സുള്ള ആറാം ക്ലാസ്സ് വിദ്യാർത്ഥികളും, ഒരാൾ 13 വയസ്സുള്ള ഏഴാം ക്ലാസ്സ്ഇ വിദ്യാർത്ഥിയുമാണ്പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
പാർക്കിൽ കളിച്ചുകൊണ്ടിരുന്ന മകളെ കാണാതായെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.
പാർക്കിൽ വ്യാപക തിരച്ചിൽ നടത്തിയും നാട്ടുകാരെ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല. പിന്നീട്അ ഡോഗ് സ്ക്വാഡിന്റെ സഹായം തേടി. തിരച്ചിലൊനുടുവിൽ പ്രതികളുടെ സാമിപ്യം തിരിച്ചറിയുകയും, ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പെൺകുട്ടി മുച്ചുമാരി പാർക്കിന് സമീപം കളിക്കുന്നത് കണ്ട കുട്ടികൾ അവളെ കൂടി കളിക്കാൻ ചേർത്തു.
തുടർന്ന് മുച്ചുമാരി ജലസേചന പദ്ധതിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
പീഡനവിവരം കുട്ടി മാതാപിതാക്കളെ അറിയിക്കുമെന്ന് ഭയന്നാണ് കൊലപടുത്തിയത്.
പിന്നീട്മൃതദേഹം സമീപത്തെ കനാലിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.