15 Jul 2024 14:53 IST
Share News :
തലയോലപ്പറമ്പ്: യുവാവ് സൗഹൃദത്തിൽ നിന്നും പിൻമാറിയതിലുള്ള നൈരാശ്യം, ലാബ് ടെക്നീഷ്യയായ യുവതി പാറ മടയിൽ ചാടി മരിച്ചു. വൈക്കം തലയോലപ്പറമ്പ് പൊതി മയ്യോട്ടിക്കാലായിൽ സാബു, സുനിത ദമ്പതികളുടെ മൂത്ത മകളും കടുത്തുരുത്തി സഹകരണ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയുമായ അയന (18) ആണ് വീടിന് സമീപത്തുള്ള വെള്ളം നിറഞ്ഞ പുല്ലാശ്ശേരി പാറ മടയിൽ ചാടി മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. വീട്ടുകാർ എതിർത്തതിനെ തുടർന്ന് ആൺ സുഹൃത്ത് സൗഹൃദത്തിൽ നിന്നും പിൻമാറിയിരുന്നു. തിങ്കളാഴ്ച രാവിലെ തലയോലപ്പറമ്പിൽ വച്ച് ഇരുവരും നേരിൽ കണ്ടെങ്കിലും യുവാവ് സംസാരിക്കാൻ കൂട്ടാക്കാതെ വന്നതോടെ പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഉടൻ ഈ വിവരം യുവാവ് പെൺകുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ജംഗ്ഷനിൽ നിന്ന പെൺകുട്ടിയെ വീട്ടിൽ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതിനിടെ വീട്ടുകാർ മാറിയപ്പോഴാണ് പെൺകുട്ടി കല്ല് മടയിൽ ചാടിയത്. പെൺകുട്ടിയെ കാണാതായതോടെ സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്തിയിരുന്നില്ല. തുടർന്ന് പ്രദേശവാസികളാണ് പാറമടയിലെ വെള്ളത്തിൽ കിടക്കുന്നത് കണ്ടത്.തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ, സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസും കടുത്തുരുത്തിയിൽ നിന്നും എത്തിയ ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരക്കെടുക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.