Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി നഗരസഭ കൗൺസിൽ. സെക്രട്ടറിയുടെ വിയോജനം അംഗീകരിച്ചില്ല

26 Apr 2025 17:30 IST

WILSON MECHERY

Share News :

ചാലക്കുടി:

തനത് ഫണ്ടിൽ നിന്നും പെൻഷൻ തുക നൽകാൻ തന്നെ

കൗൺസിലിൻ്റെ തീരുമാനം.

പുനർവിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് സമയപരിധിക്കുള്ളിൽ അപ്പ്ലോഡ് ചെയ്യാത്തതിനാൽ

ജനുവരി മാസത്തെ തടസ്സപ്പെട്ട വിധവ, അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾക്ക് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും പെൻഷൻ തുക സമാശ്വാസ സഹായമായി നൽകാൻ 22.4.25ന് നഗരസഭ കൗൺസിൽ ഐക്യകണ്ഠേന എടുത്ത തീരുമാനത്തിൽ, സെക്രട്ടറിയുടെ വിയോജനം ഉണ്ടായ സാഹചര്യത്തിൽ, ഇത് മറികടക്കാൻ ചേർന്ന

അടിയന്തിര കൗൺസിൽ  യോഗത്തിലാണ് നേരത്തെ എടുത്ത തീരുമാനം മാറ്റേണ്ടതില്ലെന്നും, തനത് ഫണ്ടിൽ നിന്നും തുക നൽകാനും തീരുമാനിച്ചത്.

നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും പെൻഷൻ തുക നൽകാനുള്ള തീരുമാനം, നിലവിൽ സാധാരണയായി നടക്കുന്ന നടപടിയല്ലാത്തതിനാലും, ബജറ്റിൽ ഇതിനാവശ്യമായ വിഹിതം നേരത്തേ വകയിരുത്തിയിട്ടില്ലാത്തതിനാലും,

സെക്രട്ടറിയുടെ വിയോജന കുറിപ്പ്

സ്വാഭാവികമാണ് എന്ന് ചെയർമാൻ കൗൺസിലിനെ അറിയിച്ചു.

 ഇത്തരം വിഷയങ്ങളിൽ സെക്രട്ടറിയുടെ വിയോജനം മറികടക്കാനും മറ്റൊരു കൗൺസിൽ യോഗ തീരുമാനത്തോടെ നടപ്പിലാക്കാനും ചട്ടം നിർദ്ദേശിക്കുന്നുണ്ട്.

തടസപ്പെട്ട പെൻഷൻ തുക എത്രയും വേഗത്തിൽ ഗുണഭോക്താക്കൾക്ക് നൽകണം എന്നതിൻ്റെ

അടിസ്ഥാനത്തിൽ

ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ്

മുൻ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽനടപടികൾ സ്വീകരിക്കുവാൻ തീരുമാനിക്കുന്നതെന്നും,

ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടില്ലാത്ത കാര്യങ്ങളിൽ കൗൺസിൽ തീരുമാനം എടുക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ,

സെക്രട്ടറിമാർ വിയോജിപ്പ് രേഖപ്പെടുത്തുകയും, ഇക്കാര്യം മറ്റൊരു കൗൺസിലിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുകയും ചെയ്യുക എന്നത് നിയമപരമായ നടപടി ക്രമമാണെന്നും,

ഇത്തരം തീരുമാനങ്ങളിൽ, തുടർന്നു വരുന്ന സർക്കാർ നിർദ്ദേശം അനുസരിക്കാൻ കൗൺസിൽ ബാധ്യസ്ഥരുമാണെന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചു.

കഴിഞ്ഞ കൗൺസിൽ യോഗത്തിൽ,

സർക്കാർ അനുമതിയോടെ

പെൻഷൻ തുക തനത് ഫണ്ടിൽ നിന്നും നൽകാൻ തീരുമാനിച്ചത് ഐക്യകണ്ഠേനയാണ്.

ആ തീരുമാനം പുനരാലോചിക്കേണ്ടതില്ലെന്നും ചെയർമാൻ പറഞ്ഞു.

ഇത്

ഭരണ സമിതിക്ക് വന്ന വീഴ്ചയാണെന്നും,

കൗൺസിലർമാരുടെ ഓണറേറിയം എടുത്ത് പെൻഷൻ കൊടുക്കണമെന്നും,

തനത് ഫണ്ടിൽ നിന്നും തുക എടുക്കുന്നതിന് സർക്കാർ അനുമതി ലഭിക്കുമ്പോൾ,

ടി തുക തിരിച്ചു നൽകാവുന്നതാണെന്നും പ്രതിപക്ഷ ലീഡർ സി.എസ്.സുരേഷും

ബിജി സദാനന്ദൻ, വി.ജെ ജോജി,

ബിന്ദു ശശികുമാർ, കെ.എസ് സുനോജ്

 എന്നിവരും അഭിപ്രായപ്പെട്ടു.

തടസ്സപ്പെട്ട പെൻഷൻ തുക എത്രയും വേഗം ഗുണഭോക്താക്കൾക്ക് നൽകുകയാണ് കൗൺസിൽ ചെയ്യേണ്ടതെന്നും,

ഇതിന് അടിയന്തിരമായ് തനത് ഫണ്ടിൽ നിന്നും തുക നൽകണമെന്നും,

പെൻഷൻ മുടങ്ങിയ കാര്യത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാവുന്നതാണെന്നും UDF ലീഡർ ബിജു S ചിറയത്ത്, എബി ജോർജജ് ,വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, കെ.വി പോൾ, MM അനിൽകുമാർ,

എന്നിവർ പറഞ്ഞു.

പെൻഷൻ തടസപ്പെട്ട വിഷയത്തിൽ ആരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും, സർക്കാർ നിർദ്ദേശത്തിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

കഴിഞ്ഞ കൗൺസിലിൻ്റെ തീരുമാനമനുസരിച്ച് തന്നെ തനത് ഫണ്ടിൽ നിന്നും പെൻഷൻ തുക നൽകാനും,

ഇതിന് സർക്കാരിൻ്റെ അനുമതി ആവശ്യപ്പെടാനും

കൗൺസിൽ തീരുമാനിച്ചു.

പ്രതിപക്ഷം അനാവശ്യ തർക്കങ്ങൾ ഉണ്ടാക്കുന്നത്,

സമയബന്ധിതമായ് പെൻഷൻ തുക നൽകുന്നതിന് തടസമുണ്ടാക്കാനെ ഇടവരുത്തു എന്ന്

ചെയർമാൻ 

ഷിബു വാലപ്പൻ പറഞ്ഞു.

Follow us on :

More in Related News