Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2025 05:21 IST
Share News :
കൊണ്ടോട്ടി : കോടതിയിൽ കേസുകൾ നില നിൽക്കെ ഒരു വിഭാഗം ബലം പ്രയോഗിച്ച് കൊണ്ടോട്ടി ഖുബ തക്കിയ ഭരണം കൈവശപ്പെടുത്താനും കൊണ്ടോട്ടി നേർച്ച നടത്താനും ശ്രമിക്കുന്നത് അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഖുബ തക്കിയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തക്കിയയിൽ 2011 ൽ പത്താം സ്ഥാനീയനായിരുന്ന അഫ്താബ് ഷാഹ് തങ്ങളുടെ മരണത്തെ തുടർന്ന് സ്ഥാനീയ തർക്കം നിലവിലിരിക്കെ കൊണ്ടോട്ടി നേർച്ച നടത്തുന്നത് നീതിയുക്തമല്ലെന്നാണ് ഇവർ പറയുന്നത് . തർക്കവുമായി ബന്ധപ്പെട്ട് 2012 മുതൽ കോഴിക്കോട് വഖഫ് ട്രിബ്യുണലിൽ ഇരു വിഭാഗവും നൽകിയ കേസുകൾ നിലവിൽ ഉണ്ട്. പിന്നീട് ഈ കേസുകൾ മഞ്ചേരി സബ് കോടതിയിലേക്ക് മാറ്റുകയും മെയ് 28നും മുപ്പതിനും വാദം കേൾക്കാനിരിക്കുകയുമാണ്.
കൊണ്ടോട്ടി തക്കിയ തങ്ങൾ കുടുംബ ട്രസ്റ്റ് ഏപ്രിൽ 9 ന് കൊടിയേറ്റം നടത്തി കൊണ്ടോട്ടി നേർച്ച നടത്തുമെന്ന് രണ്ടു ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഇവർ രംഗത്ത് വന്നത്. സ്ഥാനീയ തർക്കം തീർപ്പാകാതെ കൊണ്ടോട്ടി നേർച്ച നടത്താൻ ഒരു നിലയ്ക്കും അനുവദിക്കില്ലെന്നും തങ്ങൾ അനുരഞ്ജനത്തിന് എതിരല്ലെന്നും, അതേ സമയം പ്രശ്നം രമ്യമായി പരിഹരിച്ച് ഒന്നിച്ച് ചേർന്ന് നേർച്ച നടത്തുന്നതിൽ തങ്ങൾക്ക് വിരോധമില്ലെന്നും ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.
തക്കിയയിൽ അധികാരം സ്ഥാപിക്കരുതെന്നും ബലപ്രയോഗത്തിലൂടെ പരിപാടികൾ നടത്തരുത് എന്നും ജില്ലാ പോലീസിന്റെ നിർദ്ദേശം നിലവിലുണ്ട് എന്നും ഇവർ പറയുന്നുണ്ട്.
വാർത്താ സമ്മേളനത്തിൽ
കൊണ്ടോട്ടി ഖുബ തക്കിയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ടി മുഹമ്മദ് ഹുസൈൻ തങ്ങൾ (കുഞ്ഞുമോൻ തങ്ങൾ),
ജനറൽ സെക്രട്ടറി അഡ്വ. പി എ സിദ്ദിഖ്, നമ്പോലൻകുന്ന് മഹല്ല് പ്രസിഡന്റ് എൻ പി അബൂബക്കർ ഹാജി, കോപ്പിലാൻ കുഞ്ഞുട്ടി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.