Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 10:55 IST
Share News :
കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവള റൺവെ വികസന പദ്ധതിയുടെ ഭാഗമായുള്ള പത്ത് കോടി രൂപയുടെ 'കോർപ്പറേറ്റ് എൻവയോൺമെൻ്റ് റെസ്പോൺസിബിലിറ്റി ഫണ്ട് (സി.ഇ.ആർ ) വിനിയോഗത്തിൽ ജില്ലാ കലക്ടർ നടത്തിയ വിവേചനപരമായ നടപടിക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
വിമാനത്താവളത്തിൽ നിന്നും കുത്തി ഒഴുകുന്ന മലിനജലം പരിസരത്തെ നൂറ്കണക്കിന് വീടുകളിലേക്കാണ് പരന്നൊഴുകുന്നത്. വീടും പരിസരവും കുടിവെള്ള കിണറുകളും മലീമസമാകുന്ന മലിന ജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വേണ്ടി വിമാനത്താവള അധികൃതരുടെ നിർദ്ദേശപ്രകാരം പള്ളിക്കൽ പഞ്ചായത്തും കൊണ്ടോട്ടി നഗരസഭയും മൂന്നര കോടി രൂപയുടെ എസ്റ്റിമേറ്റും പദ്ധതിയും സമർപ്പിച്ചിരുന്നു.
വിമാനത്താവളത്തിനുള്ളിൽ നിന്ന് വരുന്ന മലിന ജലം
സ്റ്റോം വാട്ടർ ഡ്രെയിനേജ് സംവിധാനത്തിലൂടെ, ചെർള തോടിലെത്തിക്കുന്നതിനുള്ള പദ്ധതിയായിരുന്നു.
എന്നാൽ സി.ഇ. ആർ പ്രോജക്ടിൽ നിന്നും പ്രസ്തുത പദ്ധതി വെട്ടിമാറ്റി സി.ഇ .ആർ തുകയായ 9 കോടി രൂപയും
കണ്ണൂർ ജില്ലയിലെ പിണറായിയിൽ മുതിർന്ന പൗരൻമാർക്ക് മാതൃക വില്ലേജ് സ്ഥാപിക്കാനുമായിട്ടാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.
വിമാനത്താവളത്തിൻ്റെ എല്ലാ ദുരിതങ്ങളും പേറുന്ന തദ്ദേശ വാസികളുടെ ദുരിത ജീവിതത്തിൽ നിന്ന് മോചനം നൽകാനുള്ള അനിവാര്യ പദ്ധതിക്ക് നൽകാതെ കണ്ണൂരിലേക്ക് "കട്ട്"കടത്തിയ നടപടിക്കെതിരെയാണ് ശക്തമായ ബഹുജന പ്രക്ഷോഭത്തിന് യു.ഡി.എഫ് തീരുമാനിച്ചിട്ടുള്ളത്.
ജൂലായ് 5 ശനിയാഴ്ച കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.
യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ സമരസമിതിക്ക് രൂപം നൽകി.
എ.കെ. അബ്ദുറഹിമാൻ (ചെയർമാൻ),
പി.വി. ലത്തീഫ് ക്രൺവീനർ),
കെ.പി. മുസ്തഫ തങ്ങൾ (കോർഡിനേറ്റർ),
ചുക്കാൻ ബിച്ചു ട്രഷറർ)
എന്നിവരാണ് ഭാരവാഹികൾ. യോഗത്തിൽ
കൊണ്ടോട്ടി നഗരസഭ ഉപാധ്യക്ഷൻ അഷറഫ് മടാൻ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ബാസ് , കെ. പി. ഫിറോസ്, എ മുഹ്‌യുദ്ദീൻ അലി, ജമാൽ കരിപ്പൂർ ,കെ.വീരാൻകുട്ടിമാസ്റ്റർ, കെ.സി മൊയ്തീൻ,കെ.പി. സക്കീർ , കെ. വീരാൻകുട്ടി മാസ്റ്റർ, കെ.വിമല,കെ ആരിഫ ടീച്ചർ, ഫൈസൽ എ, ചെമ്പാൻ മുഹമ്മദലി, സി. നാടിക്കുട്ടി, വി.പി. സിദ്ദീഖ്, സുഹൈറുദ്ദീൻ സി തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.