03 May 2024 20:10 IST
Share News :
പാലക്കാട് 188.5 കിലോഗ്രാം കഞ്ചാവുമായി പ്രതികൾക്ക് കോടതി 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പാലക്കാട് : 188.5 കിലോഗ്രാം കഞ്ചാവുമായി പാലക്കാട് പിടിയിലായ പ്രതികൾക്ക് കോടതി 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2022 ഫെബ്രുവരി 24 ന്
വടക്കഞ്ചേരി ആമക്കുളം ഭാഗത്ത് വച്ചാണ് കാറിൽ കഞ്ചാവുമായി വന്ന നാൽവർ സംഘത്തെ അന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി പാലക്കാട് ചിറ്റൂർ സ്വദേശി ശിവകുമാർ, രണ്ടാം പ്രതി തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശി ഷെറിൻ, മൂന്നാം പ്രതി പാലക്കാട് പട്ടാമ്പി സ്വദേശി രാജേഷ്, നാലാം പ്രതി തൃശ്ശൂർ കണിമംഗലം സ്വദേശി അമർജിത്ത് എന്നിവരാണ് അന്ന് അറസ്റ്റിലായത്.
ആലത്തൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ക്രൈം നമ്പർ 2 /2022 ആയി രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന എം രാഗേഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. അനിലും, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എം. മനോജ് കുമാറും, എൻ ഡി പി എസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണുവും ഹാജരായി. ബഹു. സെക്കൻഡ് അഡീഷണൽ സെഷൻസ് ജഡ്ജ് സ്മിതാ ജോർജാണ് വിചാരണ നടത്തി കേസിൽ വിധി പ്രഖ്യാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.