Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴി അടച്ച്ആരാധനാലയങ്ങൾ അടയ്ക്കാൻ അനുവദിക്കില്ല: മല അരയ മഹാസഭ

14 Oct 2024 06:36 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :




മുണ്ടക്കയം': മലയരയ സമുദായത്തിൻ്റെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശസ്തമായ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന

കരിനിലം - മുരിക്കും വയൽ പശ്ചിമ - കോസടിറോഡ് പുനർനിർമ്മിക്കാത്തതിനു പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് മല അരയ മഹാസഭ . സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ കാൽ നടപ്രായാണത്തിനുശേഷം കരിനിലത്തു നടത്തിയ സമര പ്രഖ്യാപനത്തിൽ പ്രസംഗിക്കുകയായിരുന്നു നേതാക്കൾ


റോഡ് താറുമാറായിട്ട് അഞ്ചു വർഷം പിന്നിട്ടുവെന്നും. അറ്റകുറ്റപ്പണികൾക്കായി ഒരു കോടി 26 ലക്ഷം രൂപ അനുവദിച്ച് നാളിതുവരെ ആയിട്ടും പണികൾ ആരംഭിച്ചിട്ടില്ലെന്നും മൂന്നു കരാറുകാർ മാറിമാറി വന്നെങ്കിലും ആരും പണികൾപൂർത്തിയാക്കാതെ

 ലക്ഷങ്ങൾ കൈപ്പറ്റുകയും ജോലിയി നിന്ന് ഒഴിവാകുകയുമായിരുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.പശ്ചിമ റോഡ് ബി.എം ആൻ്റ്

ബി.സി ലെവലിൽ നിർമ്മിക്കണമെന്ന് സമ്മേളനം ആവശ്യപെട്ടു


റോഡ് ഗതാഗതയോഗ്യമാക്കണമെന്നാ

വശ്യപ്പെട്ട്'മല അരയമഹാസഭ ആരംഭിക്കുന അനിശ്ചിതകാല പ്രക്ഷോഭത്തിൻ്റെ മുന്നോടിയായി കോസടിയിൽ നിന്ന് ആരംഭിച്ച പ്രയാണത്തിൽ സഭയുടെ 41 നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ഭജനയും, പ്രാർത്ഥനയും ശരണ മന്ത്രങ്ങളുമായിഒപ്പം ചേർന്നു.തകർന്നടിഞ്ഞപാതയിലൂടെ സ്ത്രീകളും കൊച്ചുകുട്ടികളടക്കമുള്ളവർ

10കിലോമീറ്റർനടന്ന്കരിനിലത്തെത്തിയാണ് സമരപ്രഖ്യാപനം നടത്തിയത്.

റോഡിൻ്റെ ശാപമോക്ഷത്തിനും അധികാരികളുടെകണ്ണുതുറപ്പിക്കുന്നതിനുമായി കാൽനടയായി പുറപ്പെട്ട സംഘത്തിന് ജനങ്ങൾ പച്ചോല പന്തൽ ഒരുക്കി ദീപം തെളിച്ച് സ്വീകരണം നൽകിയും പാതയോരത്തെ നിരവധി മഹാക്ഷേത്രങ്ങളും ആരാധനാലയങ്ങളും ദീപം പകർന്നും അനുഗ്രഹിച്ചു.


ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമേറിയ റോഡാണിത്. അതി പ്രാചീനമായതും മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിൽ ഇരുന്നതുംആയിരക്കണക്കിന് തീർത്ഥാടകരെത്തിയിരുന്നപശ്ചിമദേവി ക്ഷേത്രം ഈ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്.മുരിക്കുംവയൽ,മഹാവിഷ്ണുക്ഷേത്രം, അമ്പാടിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,കോസടിശ്രീ ധർമ്മശാസ്താ ക്ഷേത്രം, കോരുത്തോട് ശ്രീഅയ്യപ്പ ക്ഷേത്രം, എന്നീ പ്രശസ്ത ആരാധനലയങ്ങളും നിരവധി ഗുരുമന്ദിരങ്ങളും ഈപാതയോരത്താണ് .

മുണ്ടക്കയം ടൗണുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് എത്തിച്ചേരുന്നതാകട്ടെ പരമ്പരാഗത തീർത്ഥാടന പാതയിലേക്കും കാളകെട്ടി മഹാദേവ ക്ഷേത്ര സന്നിധി ചേർന്ന്തീർത്ഥാടനനഗരിയായഎരുമേലിയിലേക്കുമാണ്. ആയിരക്കണക്കിന്അയ്യപ്പഭക്തർകടന്നുപോയിരുന്നറോഡ്സഞ്ചാരയോഗ്യമാക്കാത്തത് വിശ്വാസികളോടുള്ളവെല്ലുവിളിയാണെന്ന് മല അരയ മഹാ സഭവിലയിരുത്തുന്നു

റോഡിൻ്റെഇരുവശങ്ങളിലുമായി പതിനായിരത്തിലേറെ ആളുകളാണ്താമസിക്കുന്നത്.. ഇതിൽ 5000 പേരുംപട്ടികവർഗ്ഗ വിഭാഗത്തിൽ മല അരയസമുദായാംഗങ്ങളാണ്. പട്ടികജാതി -പിന്നോക്ക ഇതര ജനവിഭാഗങ്ങളായ അനേകായിരം ആളുകൾ വേറെയുമുണ്ട്. . റോഡിലൂടെയാത്രചെയ്യുകഅസാധ്യമായതിനാൽ ബസുകൾ,സ്കൂൾ വാഹനങ്ങൾഎന്നിവ നാളുകളായി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ യാത്രയും ദുരിതത്തിലായി.ആശുപത്രി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനും കാർഷിക മേഖലയായ ഇവിടുത്തെ ജനങ്ങൾക്ക് കാർഷികവിളകൾ വിപണനംചെയ്യുവാനും ഈറോഡ് അല്ലാതെ മറ്റൊരു ആശ്രയം ഇല്ല . ......


റോഡ് സഞ്ചാരയോഗ്യമാക്കാത്തത് ജനപ്രതിനിധികളുടെ പിടിപ്പുകേടാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പാതയിലൂടെ യാത്ര ദുരിതമായതോടെ ഗതാഗതം പൂർണ്ണമായി സ്തംഭിക്കുകയും ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം, വാണിജ്യം ആത്മിയത എന്നീ മേഖലകൾ നിശ്ചലമാകുകയും ചെയ്തിരിക്കുകയാണ്..

റോഡ് സഞ്ചാരയോഗ്യമാക്കുന്നതുവരെ അനിശ്ചിത കാല സത്യാഗ്രഹം അടക്കം ശക്തമായ പ്രക്ഷോഭ പരിപാടികളുമായിമുന്നോട്ടു പോകാൻ കരി നിലത്തു ചേർന്ന പ്രതിഷേധയോഗം തീരുമാനിച്ചു.


കരി നിലത്തു നടന്ന സമര പ്രഖ്യാപന സമ്മേളനം സഭ ജനറൽ സെക്രട്ടറി പി കെ സജീവ് ഉദ്ഘാടനം ചെയ്തു 

പ്രസിഡൻറ് എം കെ സജി വൈസ്പ്രസിഡൻറ് മാരായ ഷൈലജ നാരായണൻ, പി.എ. രാജൻ സെക്രട്ടറിമാരായ സനൽ കാവനാൽ പി.എൻ.മോഹനൻ ട്രഷറർ എം.ബി.രാജൻ 

മറ്റു നേതാക്കളായ അജിത അശോകൻ സുശീല രാധാകൃഷ്ണൻ 

പ്രൊഫ: സുബിൻ വി അനിരുദ്ധൻ .ദേവിക രാജ് 'അക്ഷര ഷാജി സി.എൻ .മധുസൂദനൻ, കെ.എൻ. പദ്മനാഭൻ, കെ ആർ ഗംഗാധരൻ 

കെ ഡി.രാധാകൃഷ്ണൻ 'കെ കെ രാജൻ 

കെ. ആർ.അനുരാജ് , സിന്ധു പുഷ്പരാജൻ കെ.കെ.അജിത് കുമാർ അജിതവല്ലി

എന്നിവർ സംസാരിച്ചു.

Follow us on :

More in Related News