Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂരിന് വീണ്ടും പിടിഎ റഹീം എംഎൽഎയുടെ കൈത്താങ്ങ്

10 Feb 2025 18:21 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: 2025-26 കേരള ബജറ്റിൽ കാരന്തൂർ- പാറക്കടവ് റോഡിന് 2 കോടി രൂപ അനുവദിച്ചത് വളരെ ആഹ്ളാദത്തോടെയാണ് നാട്ടുകാർ കാണുന്നത്. കുന്നമംഗലം- കുരുവട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡ് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കുഞ്ഞിത്തലക്കൽ മുതൽ വേളാട്ടുകണ്ടിയിൽ വരെയും ഏട്ടക്കുണ്ട് മുതൽ എടക്കുനിത്താഴം വരെയും റോഡ് രണ്ട് സൈഡും കെട്ടി ഉയർത്തിയും ഏട്ടക്കുണ്ടിലെ രണ്ട് കൾവേർട്ടുകളും ഉയർത്തി വീതി കൂട്ടിയും വർഷാവർഷമുണ്ടാകുന്ന വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന ഗതാഗത തടസ്സമൊഴിവാക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ആധുനിക രീതിയിലുള്ള ബിഎംബിസി ടാറിങ്ങാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാപ്പിള സ്കൂൾ മുതൽ കാരന്തൂർ വരെ ഡ്രെയിനേജും ഇരു വശത്തും കൈവരിയും എസ്റ്റിമേറ്റിന്റെ ഭാഗമാണ്.


വയനാട് റോഡിൽ കുന്നമംഗലം അങ്ങാടി ഒഴിവാക്കി ഒരു ബദൽ പാതയായി ഉപയോഗിക്കാൻ ലക്ഷ്യമിട്ട് , കാരന്തൂർ മുതൽ പയിമ്പ്ര വരെ സ്ഥലം അക്വയർ ചെയ്ത് വീതി കൂട്ടാനുള്ള സർവ്വേ നടപടികൾ അന്തിമഘട്ടത്തിലാണ്. സർവ്വേ ഘട്ടത്തിൽ കാരന്തൂരിലും കോണോട്ടും യോഗങ്ങൾ സംഘടിപ്പിച്ച് എതിർപ്പുമായി ചിലർ മുന്നോട്ട് വന്നപ്പോൾ കോടതി വ്യവഹാരങ്ങളും കാലതാമസുവുമുണ്ടാകുമെന്ന് മുന്നിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള റോഡ് പരിഷ്കരിക്കാൻ ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

കല്ലറ നഗർ അംബേദ്കർ ഗ്രാമം പദ്ധതി(1കോടി),ഏട്ടക്കുണ്ട്-പുതൂർ കടവ് റോഡ് ടാറിങ്ങ്, എടക്കുനിത്താഴം- കക്കാട്ട് താഴം റോഡ് കോൺക്രീറ്റ്, മണ്ടാളിൽ- തൈക്കണ്ടി കടവ് റോഡ് കോൺക്രീറ്റ്, കുഴിമ്പാട്ടിൽ-എരുമോറക്കുന്ന് റോഡ്, പാറ്റയിൽ കുഴിമയിൽ താഴം റോഡ്, പുൽപറമ്പിൽ - ചെറാത്ത് റോഡ് ടാറിങ്ങ് , പുത്തലത്ത് -പുളിക്കൽ റോഡ് ടാറിങ്ങ്, ചെറുപൈക്കാട്ടിൽ ഭാഗത്ത് ജപ്പാൻ കുടിവെള്ള പൈപ്പ്ലൈൻ നീട്ടൽ , പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങി വിവിധ പദ്ധതികൾക്കായി നാല് കോടിയിൽപരം രൂപയാണ് മുൻ വർഷങ്ങളിൽ എം എൽ എ അനുവദിച്ചിരുന്നത്. പി ടി എ റഹീം എംഎൽഎ ആയതിന് ശേഷം മുമ്പൊരിക്കലുമില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടക്കുന്നത്. എന്നാൽ 2009 മുതൽ നിരന്തരം തിരഞ്ഞെടുക്കപ്പെടുന്ന എം കെ രാഘവൻ എം പി ഈ പ്രദേശത്തോട് കാണിക്കുന്ന കുറ്റകരമായ അവഗണനയിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലുമാണ്.

Follow us on :

More in Related News