Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്രായേൽ-ഇറാൻ സംഘർഷം: മൂന്നാം ദിവസവും ബോംബാക്രമണം, മരണങ്ങൾ,നാശ നഷ്ടങ്ങൾ

16 Jun 2025 07:10 IST

Enlight News Desk

Share News :

തുടർച്ചയായ മൂന്നാം ദിവസവും ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ വെടിവയ്പ്പ് തുടരുകയാണ്.

ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 പേർ കൊല്ലപ്പെട്ടുവെന്നും 1,481 പേർക്ക് പരിക്കേറ്റുവെന്നും ഇറാനിയൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച രാവിലെ സ്ഥിരീകരിച്ചു. മരിച്വരിൽ 90 ശതമാനം പേരും സാധാരണക്കാരാണ്.

ഇസ്രായേലിൽ 13 പേർ കൊല്ലപ്പെടുകയും 380 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇതുവരേയുള്ള റിപ്പോർട്ടുകൾ.

ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടു.


ഇസ്രായേലിനു നേരെ രണ്ടാം തവണയും മിസൈൽ ആക്രമണം നടത്തിയത് സ്വയം പ്രതിരോധത്തിനാണെന്നാണ് ഇറാന്റെ സ്ഥിരീകരണം.

മൂന്ന് ദിവസത്തെ ആക്രമണങ്ങളിലായി ഇസ്രായേലിൽ സ്ത്രീകളും കുട്ടികളും ഉൾപടെ 70 പേർ കൊല്ലപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രായേലിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും 380 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരത്തെ ഏറ്റവും പുതിയ ആക്രമണത്തിൽ, ഇറാന്റെ സായുധ സേന ഇസ്രായേൽ നിവാസികളോട് സുരക്ഷയ്ക്കായി പരിസരം വിടാൻ പറഞ്ഞതിന് തൊട്ടുപിന്നാലെ, ഇസ്രായേലി തുറമുഖ നഗരമായ ഹൈഫയിൽ മിസൈൽ ആക്രണം നടത്തി.

ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്. അതേസമയം, ടെഹ്റാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിലൊന്നിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ പറഞ്ഞു.

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചു. ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളായ ടെഹ്റാനിലെ മെഹ്റാബാദ് ,കാരജ്, ഇമാം ഖൊമെനി എന്നിവിടങ്ങൾ ആക്രമിക്കപ്പെട്ടു.ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും നിർത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നുവെങ്കിലും ലോകരാജ്യങ്ങളുടെ അഭ്യർഥനകൾ തള്ളി ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിക്കുകയാണ്.


Follow us on :

More in Related News