08 Oct 2024 17:30 IST
Share News :
വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേലക്ക് തുടക്കമായി. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജരാജൻ തിരുനക്കര ശിവൻ വൈക്കത്തപ്പൻ്റെ തിടമ്പേറ്റി. പ്രശസ്ത വാദ്യ കാലാകാരന്മാരും കലാപീഠം വിദ്യാർത്ഥികളും മേളം ഒരുക്കി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടക്കും. ദേവസ്വം ഭാരവാഹികളും ഭക്തരും ഉൽസവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല
ഒക്ടോബർ 10, 12, 14 തീയതികളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പുള്ളി സന്ധ്യവേല നടക്കും. ഒക്ടോബർ 16ന് രാവിലെ 8.30നും 10.30നും മദ്ധ്യേ മുഖസന്ധ്യവേലയ്ക്ക് കോപ്പുതൂക്കും. ഒക്ടോബർ 17 മുതൽ 20 വരെയാണ് മുഖസന്ധ്യവേല. വൈക്കത്തഷ്ടമി മഹോത്സവത്തിന് തുടക്കം കുറിച്ച് നവംബർ 11ന് കൊടിയേറ്റ് അറിയിപ്പ് ചടങ്ങ് നടത്തും. അന്നേദിവസം വൈകിട്ട് സംയുക്ത എൻഎസ്എസ് കരയോഗം വക കുലവാഴ പുറപ്പാട്. നവംബർ 12ന് രാവിലെ 8നും 8.45നും മദ്ധ്യേ കൊടിയേറ്റ്. 17 ന് രാത്രി കൂടിപ്പൂജ വിളക്ക്, 18 ന് രാത്രി ഋഷഭവാഹനം എഴുന്നള്ളിപ്പ്. 21 ന് രാവിലെ വലിയശ്രീബലി, രാത്രി വലിയവിളക്ക്. 23നാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. 24 ന് ആറാട്ട്. 25 ന് മുക്കുടി നിവേദ്യം.
Follow us on :
Tags:
Please select your location.