Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 16:58 IST
Share News :
.
മുക്കം:തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമൂലം ജനങ്ങൾ ദുരിതത്തിൽ. വൈകുന്നേരം ആറ് മണിയായാൽ കാട്ടാനകൾ കാടിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയാണ് . വീട്ടുമുറ്റത്തെ മാവുകൾ കുലുക്കി മാങ്ങകൾ വീഴ്ത്തി യും അതേ സമയം പ്ലാവുകളിലെ ചക്കകളും തന്ത്രപ്പൂർവ്വം വീഴുത്തിയും ഭക്ഷിക്കുന്നു. ഇത് കാരണം വീട്ടുകാർക്ക് മുറ്റത്തേക്ക് ഇറങ്ങാൻ പോലും ഭീതിയാണ്. വാഴ ചേമ്പ്, കപ്പ, കൊക്കൊ തുടങ്ങി പല കൃഷികളും ആനകളെ പോലെ കാട്ടുപന്നികളും നശിപ്പിക്കുന്നു. കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ഇറങ്ങി കിളച്ച് മറിച്ച് വിളയാട്ടം നടത്തുകയാണ്. കുരങ്ങുകൾ വളപ്പിലെ തെങ്ങുകളിലെ കരിക്കുകൾ പറിച്ചെടുത്തും ഭക്ഷിച്ചു വ്യാപകമായി നശിപ്പിക്കുകയാണ്. അഞ്ച് മാസത്തിലേറെയായി പൊന്നാങ്കയത്തെ നിവാസികൾ കാട്ടാന പേടിയുടെ ദുരിതവുമായി മുന്നോട്ട് പോകുന്നത്. ഇതിനിടയിൽ വനമേഖലയിൽ നിന്ന് കാട്ടാനകൾ ഇറങ്ങുന്നതിന് തടയിടാൻ ഫെൻസിംങ്ങ് സംവിധാനം കർഷകർ സ്വാന്തമായി സ്ഥാപിച്ചെങ്കിലും അവയും കാട്ടാനകൾ കൂട്ടാമായെത്തി നശിപ്പിച്ചത് കർഷകർക്ക് തിരിച്ചടിയായി. ഇതോടെ ഫെൻസിങ് അൽപ്പമൊരു ആശ്വാസമായങ്കിലും വീണ്ടും ഒരുക്കൽ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. ആനകളുടെയും പന്നികളുടെ ശല്യമൂലം ഒരു തരത്തിലുള്ള കൃഷിയിറക്കാനാവാതെ മലയോര കർഷകർ നെട്ടോട്ടമോടുകയാണ്. രാത്രികാലങ്ങളിൽ ആനകളുടെ വിഹാരമുള്ള പ്രദേശമായതിനാൽ ഒറ്റക്ക് പോലും റോഡിലൂടെ സഞ്ചരിക്കാനാവാതെ നിവാസികൾ ബുദ്ധിമുട്ടുകയാണ്. വനമേഖലയിൽ നിന്ന് വന്യമൃഗ്ഗങ്ങളുടെ വരവിനെ തടയിടാൻ ഫെൻസിംങ്ങ് സംവിധാനമൊരുക്കിയും', കൃഷിയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ സത്വരമായി ഇടപ്പെട്ട് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും, കർഷകരുടെ ആവശ്യം കൂടുതൽ ശക്തിപ്പെട്ടിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.