Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 17:55 IST
Share News :
പുൽപ്പള്ളി : വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ കടുവ ദൗത്യം രണ്ടാം ദിനവും ഫലം കണ്ടില്ല. തൂപ്രയിലേക്ക് നീങ്ങിയ കടുവ വീണ്ടും ഒരു ആടിനെ കൂടി കടിച്ചു കൊന്നു. ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും വൈകാതെ കൂട്ടിലാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്ഒ അജിത് കെ രാമന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ അമരക്കുനി മേഖലയില്‍ മൂന്നാമത്തെ വളര്‍ത്തുമൃഗത്തെയാണ് കടുവ ആക്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12-30 നാണ് തൂപ്രയിലെ കേശവന്റെ ആടിനെ കടിച്ചു കൊന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കടുവയെ കണ്ടു.
കടുവ കടിച്ച് കൊന്ന ആടിനെ ഇരയാക്കി വനം വകുപ്പ് കൂട് സ്ഥാപിച്ചു.പുലര്‍ച്ചെ 4-30 ഓടെ കൂടിനടുത്തേക്ക് കടുവയെത്തി. കേബിളില്‍ തട്ടി കൂട് അടഞ്ഞതിനാല്‍ കടുവ കൂട്ടിലായില്ല. തിങ്കളാഴ്ച പകല്‍ മുഴുവന്‍ കൂട് സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവ കൂടിനടുത്തേക്ക് എത്തിയില്ല. രാത്രിയിലാണ് കടുവയുടെ സഞ്ചാരമെന്നും വൈകാതെ കടുവ കൂട്ടിലാകുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത് കെ രാമന്‍ പറഞ്ഞു. ഡോ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള മയക്ക് വെടി സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും പകല്‍ സമയത്ത് കടുവ കാണാമറയത്താണ്.
Follow us on :
Tags:
More in Related News
Please select your location.