Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 23:56 IST
Share News :
വൈക്കം: പിതാവ് വിരമിച്ച ഒഴിവിൽ മാർക്കറ്റിൽ ചുമട്ടു ജോലി വാങ്ങി നൽകാ ത്തതിലുള്ള വിരോധത്തിൽ മകൻ
ഫ്ലാസ്ക് ഉപയോഗിച്ച് പിതാവിൻ്റെ തലയ്ക്കടിച്ചു. മകൻ്റെ അടി തടുക്കുന്നതിനിടെ നെറ്റിയിൽ ഗുരുതരമായി പരിക്കേറ്റ പിതാവ്
വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മകനെ
പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രി 10 ന് തലയോലപ്പറമ്പ് ഉമ്മാംകുന്നു ഭാഗത്താണ് സംഭവം.ഉമ്മാംകുന്ന് മഞ്ഞക്കണ്ടത്തിൽ ബഷീർ (63) നാണ് പരിക്കേറ്റത്.സംഭവത്തിൽ വടയാർ ചക്കാല കോളനിയിൽ താമസിക്കുന്ന ഇയാളുടെ മകൻ അൻസാരി (37) യെ തലയോലപ്പറമ്പ് എസ്.ഐ ജയകുമാർ കെ.ജി യുടെ നേതൃത്വത്തിൽ പോലീസ് പിടികൂടി.ബഷീർ വടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ച് വിരോധം നിമിത്തം കൈകൾ കൊണ്ട് പിതാവിനെ അടിച്ച ശേഷം ഹാളിൽ ഇരുന്ന ഫ്ലാസ്ക്ക് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
പിതാവ് കൈ കൊണ്ട് തടുത്തതിനാൽ നെറ്റിയിൽ കൊള്ളുകയും ആഴത്തിൽ മുറിവേറ്റ് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. തലയോലപ്പറമ്പ് മാർക്കറ്റിൽ അച്ഛനുണ്ടായിരുന്ന ചുമട്ട് ജോലി തനിക്ക് കിട്ടാത്തതിലും, വീടുപണിക്കായി ഇയാളുടെ ഭാര്യയിൽ നിന്ന് വാങ്ങിയ 65,000 രൂപ തിരികെ ചോദിച്ചുമാണ് വഴക്ക് ഉണ്ടാക്കിയത്. തുടർന്നാണ് ആക്രമണം നടന്നത്.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വ്യാഴാഴ്ച രാത്രി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽപ്പെട്ട ആളാണെന്നും ഈരാറ്റുപേട്ട, കിടങ്ങൂർ, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.