Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2025 22:26 IST
Share News :
വൈക്കം: അതിജീവനത്തിനായി പട പൊരുതുന്ന ആശമാരുടെ രാപ്പകൽ സമര യാത്രയ്ക്ക് സത്യാഗ്രഹ സമരഭൂമിയായ വൈക്കത്തിൻ്റെ മണ്ണ് ആവേശകരമായ സ്വീകരണം നൽകി.ജില്ലയിലെ മൂന്നാം ദിവസത്തെ സമാപന സമ്മേളനം വൈക്കം ബോട്ടുജെട്ടി മൈതാനത്ത് മുൻ ആലപ്പുഴ എം പി ഡോ. കെ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ സമരഭൂമിയായ വൈക്കത്ത് എത്തിച്ചേർന്നിരിക്കുന്ന ആശാപ്രവർത്തകരുടെ അവകാശ സമര വിജയം ജനാധിപത്യത്തിൻ്റെ വിജയമായി മാറണം അല്ലെങ്കിൽ കേരളത്തിൽ ഇനി ഒരു സമരവും വിജയിക്കാതെ വരുമെന്നുള്ള വസ്തുത കേരള ജനത തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. രാജൻ അക്കരപ്പാടം യോഗത്തിന് അധ്യക്ഷതവഹിച്ചു. കേരളാ ഹെൽത്ത് വർക്കേഴ്സ് അസോസ്സിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ. ബിന്ദുവിനെയും, എസ്. മിനിയേയും സമര സേനാനികളേയും വൈക്കത്തിൻ്റെ പൗരാവലിയും നഗരസഭാ ഭരണസമിതിയും ചേർന്ന് സ്വീകരിച്ചു. കോവിഡ് രോഗത്താൽ കേരളം വിറങ്ങലിച്ചു നിന്ന സമയത്ത് സന്നദ്ധ സേവനം നടത്തിയ ആശമാരെ കാണാനും അവരെ സ്വീകരിക്കാനും പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ജനങ്ങൾ തിങ്ങി നിറഞ്ഞു. സ്വീകരണ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, കെ.പി.എം.എസ് സംസ്ഥാന ട്രഷറർ
അഡ്വ. എ.സനീഷ്കമാർ, പഞ്ചായത്തു പ്രസിഡൻ്റുമാരായകെ.ആർ.ഷൈല കുമാർ, രമേഷ് പി ദാസ്, നഗരസഭ വൈസ് ചെയർമാൻ പി.റ്റി.സുഭാഷ്, വിവിധ കക്ഷി നേതാക്കളായ എം.കെ. ഷിബു, പ്രീജു കെ. ശശി, മഹേഷ്, സി.എം ദാസപ്പൻ, എം. ബാബു, തിലകമ്മ പ്രേം കുമാർ, ആശാ വർക്കേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി. ഷൈനി, സെക്രട്ടറി ആശാ രാജ് യു ജെ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വീകരണത്തിൻ്റെ ഭാഗമായി ഇ.വി. പ്രകാശ് രചനയും സംവിധാനവും ചെയ്ത ആശാഭരിതം സംഗീതശില്പം വെള്ളേപ്പടി നന്ദഗോപാലും സംഘവും ചേർന്ന് അവതരിപ്പിച്ചു. തലയോലപ്പറമ്പ് ജംഗ്ഷനിൻ നടന്ന സ്വീകരണ യോഗം ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അഡ്വ.ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു. പള്ളിക്കല ജംഗ്ഷനിൽ നിന്നും സമ്മേളന നഗരിയായ സെൻട്രൽ ജംഗ്ഷനിലേക്ക് ജാഥയെ സ്വീകരിച്ച് ആനയിച്ചു.വിവിധ പഞ്ചായത്തുകളിലെ ആശ പ്രവർത്തകർ അടക്കം നൂറ് കണക്കിന് പേർ ജാഥയിൽ അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.