Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 15:14 IST
Share News :
തലയോലപ്പറമ്പ്: വൈദ്യുതി മുടക്കം മൂലം 125 ഏക്കറിലെ കൃഷി നാശത്തിലേക്ക്. 27 വർഷമായി മുടങ്ങി കിടന്ന വടയാർ പൊന്നുരുക്കും പാറ പാടശേഖരത്തിലെ വർഷ കൃഷിയാണ് നാശത്തിൻ്റെ വക്കിൽ നിൽക്കുന്നത്. വിത കഴിഞ്ഞ് 10 ദിവസത്തിന് ശേഷം കോരി ചൊരിയുന്ന മഴ മൂലം പാടശേഖരത്തിൽ വെള്ളം മുങ്ങി കിളിർത്ത നെൽ വിത്തുകൾ ചീഞ്ഞ് നശിക്കുന്ന സ്ഥിതിയിലാണ്. രണ്ട് ദിവസം മുമ്പ് വൈദ്യുതി നിലച്ചതു മൂലം പാടശേഖര സമിതിയുടെ 2 പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കുവാൻ കഴിയാതെ കർഷകർ ദുരിതത്തിലായതാണ്. തലയോലപ്പറമ്പ് വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചിട്ടും അധികൃതർ നിസ്സംഗത നടിക്കുകയാണെന്ന് പാടശേഖര സമിതി പ്രസിഡൻ്റ് സ്കറിയ ആന്റണി, സെക്രട്ടറി പി.സി പ്രസാദ് എന്നിവർ പറഞ്ഞു.
125 ഏക്കർ പാടശേഖരത്തിൽ 80 ൽപ്പരം കർഷകർ 10 ലക്ഷം രൂപ വായ്പയെടുത്താണ് കൃഷിയിറക്കിയത്. എത്രയും വേഗം വൈദ്യുതി പുന: സ്ഥാപിച്ചില്ലെങ്കിൽ കർഷകരുടെ മുതൽമുടക്കും അദ്ധ്യാനവും വെള്ളത്തിലാകുന്ന സ്ഥിയിയാണ്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ തലയോലപ്പറമ്പ് വൈദുതി ഓഫീസിനു മുൻപിൽ സമരം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് മുഴുവൻ കർഷകരും.
Follow us on :
Tags:
More in Related News
Please select your location.