Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 20:31 IST
Share News :
മലപ്പുറം : അര്‍ധരാത്രിയില്‍ പരിശോധന നടത്താനുള്ള പോലീസ് നടപടിയെ വിമര്‍ശിച്ച് യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. സാധാരണ പരിശോധന മാത്രമാണ് എന്നാണ് പോലീസ്
പറഞ്ഞതെന്നും രാത്രി 12 മണിക്ക് ശേഷം താൻ തന്‍റെ വീട്ടില്‍ ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലില്ലെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് ആറിന് സിദ്ദിഖ് കാപ്പന്‍റെ വീട്ടില്‍ രണ്ട് പോലീസുകാർ
എത്തിയതായി ഭാര്യ റൈഹാന സിദ്ദിഖ് പറയുന്നു. വീട്ടിലെത്തിയ പോലീസുകാർ
രാത്രി 12 കഴിഞ്ഞ് വീട്ടില്‍ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോയെന്ന് ചോദിച്ചു. പരിശോധനക്കായി മലപ്പുറത്തുനിന്ന് അർധരാത്രി പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്‍റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍, പിന്നീട് പോലീസ്
എത്തിയില്ല.
രാത്രിയിലുള്ള പരിശോധന സംബന്ധിച്ച വിവരം വാര്‍ത്തയായിരുന്നു. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നാണ് പോലീസിൻ്റെ വിശദീകരണം. പിന്നീട് അത് ഒഴിവാക്കിയെന്നും പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.