Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 12:24 IST
Share News :
തിരുവനന്തപുരം : ജനാധിപത്യ ഇന്ത്യയുടെ കറുത്ത അധ്യായമായി അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 50 വർഷം. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 26 ന്റെ പ്രഭാതം പുലര്‍ന്നത് അടിയന്തരാവസ്ഥയുടെ കരി നിയമങ്ങളുമായിട്ടായിരുന്നു. 1975 ജൂൺ 25-ന് അർദ്ധരാത്രി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിറ്റേദിവസം രാവിലെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് റേഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. വളരെ ലഘൂകരിച്ച രീതിയിലാണ് പ്രധാനമന്ത്രി ആ അസാധാരണ നടപടി ജനങ്ങളെ അറിയിച്ചതെങ്കിലും അതിന്റെ കാഠിന്യം പോലീസിന്റെയും ഭരണകൂടത്തിന്റെയും പൗരാവകാശങ്ങളെ ചവിട്ടിമെതിച്ചുള്ള നടപടികളിലൂടെ പിന്നാലെയാണ് ജനം അറിയാൻ തുടങ്ങിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു ഇരുണ്ട ഇടനാഴി പോലെ അടിയന്തരാവസ്ഥ 21 മാസം നീണ്ടുനിന്നു.
ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻ കഴിയില്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം (ജസ്റ്റിസ് എച്ച്. ആർ. ഖന്നയുടെ എതിർപ്പോടെ ) വിധിയെഴുതി. ആഭ്യന്തര അസ്വസ്ഥത നിലവിലുണ്ടെങ്കിൽ അത് മറികടക്കാനായി അടിയന്തരാവസ്ഥ ഏർപ്പെടുത്താമെന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 352 (1) പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ആഭ്യന്തര പ്രശ്നങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇന്ദിര അടിയന്തരാവസ്ഥയ്ക്ക് വഴിയൊരുക്കിയത്. പ്രതികരിക്കാനും പ്രതിഷേധിക്കാനും അവസരങ്ങള്‍ നിഷേധിക്കപ്പെട്ട കറുത്ത ദിനങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പ്രതിഷേധക്കാരെ കടുത്തമാര്‍ഗങ്ങളിലൂടെ പോലീസ് അടിച്ചമര്‍ത്തി. ഭയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അടിയന്തരാവസ്ഥ വലിയ വിജയമായിരുന്നു. ഭയന്ന് വിറങ്ങലിച്ച് നിൽക്കുന്ന സമൂഹത്തെ അച്ചടക്കം കൈവരിച്ച ഒന്നായി വാഴ്ത്തിയ കാലമായിരുന്നു അടിയന്തരാവസ്ഥ. പോലീസ് ലോക്കപ്പിൽ കൊലപാതകം നടന്നാൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ മൃതദേഹം പോലും കിട്ടാത്ത അവസ്ഥ.
അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒരു എതിർപ്പും പ്രകടിപ്പിക്കാതെ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉത്തരവിൽ ഒപ്പുവയ്‌ക്കുകയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷത്തെ എല്ലാ മുതിർന്ന നേതാക്കളെയും രായ്ക്കുരാമാനം അറസ്റ്റുചെയ്ത് തുറുങ്കിലടച്ചു. രാഷ്ട്രീയ എതിരാളികളെന്ന് സംശയിക്കപ്പെടുന്ന ആരെയും പൊലീസ് പിടിച്ചുകൊണ്ടുപോയി ഒരു വിചാരണയും കൂടാതെ ജയിലിലിട്ടു. വിദ്യാർത്ഥികളടക്കം പോലീസിന്റെ കൊടിയ മർദ്ദനത്തിന് ഇരയായി. അന്നു കാണാതായവരിൽ ചിലർ ഇനിയും തിരിച്ചുവന്നിട്ടില്ല. കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന രാജൻ ഉൾപ്പെടെ എത്രയോ വിലപ്പെട്ട ജീവനുകൾ അടിയന്തരാവസ്ഥയുടെ തീച്ചുളയിൽ എരിഞ്ഞമർന്നു.
അട
ി
യന്തരാവസ്ഥയ്ക്ക് പശ്ചാത്തലമായത് ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എതിർ സ്ഥാനാർത്ഥി രാജ്‌നാരായണൻ സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച് കൃത്രിമം കാട്ടിയതായി ആരോപിച്ച് അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുത്തു.
19
75 ജൂൺ 12ന് ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻഹ ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയായി വിധിച്ചുകൊണ്ട് ലോക്‌സഭാ സീറ്റ് റദ്ദാക്കുകയും അടുത്ത ആറുവർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. തുടർന്ന് രാജ്യത്തെമ്പാടും പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭങ്ങൾ അരങ്ങേറി. കോൺഗ്രസ് പാർട്ടിയുടെ ഉള്ളിൽ നിന്നുതന്നെ ഇന്ദിരാഗാന്ധി മാറി നിൽക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തി. അലഹബാദ് വിധിക്കെതിരെ ഇന്ദിരാഗാന്ധി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മലയാളിയായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉപാധികളോടെയാണ് അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. ഈ സുപ്രീംകോടതി വിധി വന്നതിന്റെ പിറ്റേദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
ഇന്
ദിരാഗാന്ധിക്കപ്പുറം സഞ്ജയ്‌ഗാന്ധിയുടെ നേതൃത്വത്തിലുള്ള അധികാരത്തിന്റെ ഇടനാഴിയിലുള്ള സംഘമാണ് എല്ലാം നിയന്ത്രിച്ചത്. ജനാധിപത്യ മൂല്യങ്ങളെല്ലാം കശാപ്പ് ചെയ്യപ്പെട്ടു. കോടതികൾ പോലും നോക്കുകുത്തിയാക്കപ്പെട്ടു. രാജ്യത്തെ നിയമങ്ങൾ തന്റെ ഇച്ഛയ്ക്കനുസരിച്ച് മാറ്റിയെഴുതുവാൻ ഇന്ദിരാഗാന്ധി ശ്രമിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പത്രമാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടി.
ഇന
്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ കളങ്കമാണ് അടിയന്തരാവസ്ഥ എന്നത് ജനങ്ങൾ അവരുടെ പൗരാവകാശമായ വോട്ട് രേഖപ്പെടുത്തിയതിലൂടെ സംശയരഹിതമായി തെളിയിക്കുകയാണ് ചെയ്തത്. 1977-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും സഞ്‌ജയ്‌ഗാന്ധിയും മാത്രമല്ല അവരുടെ വിശ്വസ്തരായ ഭൂരിപക്ഷം അനുയായികളും പരാജയപ്പെട്ടു. കോൺഗ്രസിന് 153 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ.
ഇനിയൊരു അടിയന്തരാവസ്ഥയിലേക്ക് രാജ്യം പോകരുതെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ഈ ദിവസത്തെ ഓർമ്മയിൽ സൂക്ഷിക്കേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.