Sun Jun 1, 2025 9:48 AM 1ST

Location  

Sign In

ജനാധിപത്യ മര്യാദകൾ കാത്ത് സൂക്ഷിച്ചും, ചട്ടങ്ങൾ പാലിച്ചും മാതൃകയോഗ്യമായ പ്രവർത്തനങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുടെത് - അമീർ പി മുജീബ് റഹമാൻ

24 Jan 2025 23:52 IST

UNNICHEKKU .M

Share News :



 


മുക്കം: ഇന്ത്യ രാജ്യത്തെ ജനാധിപത്യമര്യാദകൾ കാത്ത് സൂക്ഷിച്ച് കൊണ്ട് നിയമപരമായ ചട്ടങ്ങൾ പാലിച്ച് മാതൃക യോഗ്യമായ പ്രവർത്തനങ്ങളാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു ജമാഅത്തെ ഇസ്ലാമിക്ക് പറയാനുള്ളത്' എന്ന തലക്കെട്ടിൽ ജില്ല കമ്മറ്റി മുക്കത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചുറ്റ് പാടു കളോടും, അതാത് കാലട്ടത്തെസംഭവവികാസങ്ങളോടും വളരെ കൃത്യയതോടെ ഖുർആനും തിരുനബിയുടെ ചര്യയുടെ നിലപാട് സ്വീകരിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വംശിയയതയാണ് അതിനെ ഇല്ലാതാക്കാനാണ് ജമാഅത്തെ ചെയ്യുന്ന പ്രവർത്തനങ്ങൾ. രാജ്യത്തിൻ്റെ സഹോദര്യവും സൗഹൃദവും നിലനിർത്തണമെങ്കിൽ വംശീയതയെ ചെറുക്കൽ അനിവാര്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ശത്രു ഈ രാജ്യത്തെ ജനവിഭാഗമല്ല. രാജ്യത്തെ ജനവിരുദ്ധ ആശയങ്ങളാണ്. ജനവിരുദ്ധവും രാജ്യവിരുദ്ധമായ ആശയങ്ങൾക്കിടയിൽ വെല്ല് വിളി എന്ന് പറയുന്നത് വംശിയതയാണ് 'കുറച്ച് കാലമായി സംഘ്പപരിവാർ വിഭാഗം ജനങ്ങളോട്ടുള്ള വംശീയ വിദേഷ്യത്തിൻ്റെ അടിസ്ഥാനത്തിൽ നിരവധി പദ്ധതികളാണ് ഉൻമൂലനം ചെയ്തത്. എൻ ആർ സി യിലൂടെ ഇന്ത്യ രാജ്യം കണ്ടത്. ഇപ്പോൾ വഖഫ് ഭേദഗതി ബില്ലും . നാം ജീവിച്ച് പോന്ന നാൾ വഴികൾ മായ്ച്ച് കളയുന്നതാണ് വംശീയ ഭരണകൂടം രാജ്യത്ത് നിർവ്വഹിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യ സംവിധാനം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ വംശീയതക്ക് അറുതിയുണ്ടാവണം. വംശീയതയെ ചെറുത്ത് തോൽപ്പിക്കണം. ജമാഅത്തെ ഇസ്ലാമി  2024 തെരഞ്ഞടുപ്പിലെ രാഷ്ട്രിയ നിലപാട് സംഘ് പരിവാറിനെ പരാജയം ഉറപ്പ് വരുത്താനായിരുന്നു. ഇതിൻ്റെ ഭാഗമായി ഇൻഡ്യ മുന്നണി അലൈൻസിന് പിൻതുണ നൽകുകയുണ്ടായി. കേരളത്തിലും ജമാഅത്തെ ഇസ്ലാമി പിന്തുണനൽകി. ആ പിൻതുണയിലൂടെ സെക്കലർ രാഷ്ട്രിയ പാർട്ടികളും ഇതിൻ്റെ ഗുണഭോക്താക്കളാണ്. കോൺഗ്രസ്സും, ബിഎസ്പിയും, എസ്പിയും, സി.പി.ഐ എം ഈവസ്തുതമായ കാര്യത്തിൽ ശ്രദ്ധയിലുണ്ടാവണമെന്നാണ് സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കേരള സമൂഹത്തിൽ സി.പി.എം ൻ്റെ വിമർശനങ്ങൾ വളർത്തുന്നത് ആലോചിക്കണം. തത്വ ധിഷ്ടിതമായ നിലപാടാണ് ജമാഅത്തിൻ്റേത്. സമകാലിക രാഷ്ട്രിയ സംഭവങ്ങൾ സംഘ്പരിവാറിനെ താഴയിറക്കേണ്ടതിലാണ്. 2024 ൽ ഇന്ത്യയിലുണ്ടായ ഇത്തരം രാഷ്ട്രിയ കാഴ്ച്ചപ്പാടാണ് യൂ ഡി എഫിന് ജമാഅത്ത് പിൻതുണ നൽകിയത്. ജമാഅത്തെ ഇസ്ലാമി യൂ.ഡി എഫിൻ്റെ യോ എൽഡി എഫിൻ്റെ ഭാഗമല്ല സംഘ്പരിവാറിൻ്റെ രാഷ്ട്രിയ പരമായ നീക്കത്തെ പരാജയപ്പെടുത്തലിലാണ് ' കേരളം മറ്റു സംസ്ഥാനനങ്ങളിൽ നിന്ന് വിഭിന്നമാണ്. മറ്റു സംസ്ഥാനങ്ങളില്ലാത്ത നിരവധി ഗുണവിശേഷങ്ങളുണ്ട് ഇതിൻ്റെ പാരമ്പര്യം കേരളത്തിലെ മത, സാസ്കാരിക സംഘടനകൾക്കും, ഇടത് പക്ഷമുപ്പെടെയുള്ള രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്കും അവകാശ പ്പെട്ടതാണ്. അധികാരരാഷ്ടിയത്തിലേക്ക് വീണ്ടും കടന്ന് വരാൻ സംഘ് പരിവാറിനെ തൃപ്തി പ്പെടുത്താനുള്ള സാഹചര്യമുണ്ടാക്കൽ അപകടപരമായ വഴിയാണ്. ഇടത് പക്ഷത്തിൻ്റെ അവസാന കുഴി വെട്ടുന്നതിനുള്ള സമാനതയാണെന്ന് ഓർമ്മപ്പെടുത്തുകയാണ്. ഇടത്പക്ഷം ഉൾ പ്പെടെയുള്ള കേരളിയ സമൂഹം വളർത്തിയെടുത്ത സഹോദര്യത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും സാമൂഹ്യ അന്തരീക്ഷത്തിൻ്റ കടക്കൽ കത്തി വെക്കൽ സമീപനം ഇടത് പക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് എന്തിനാണ് അദ്ദേഹം തുടർന്ന് പറഞ്ഞു.    മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ  അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജമാ അത്തെ ഇസ്ലാമി നീതിക്ക് വേണ്ടി പറഞ്ഞു കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. ഏഴര പതിറ്റാണ്ട് കാലമായി ജമാഅത്ത് ഇസ്ലാമി ഇന്ത്യ രാജ്യത്ത് പ്രവർത്തിച്ച് വരുന്ന ഇസ്ലാമിക പ്രസ്ഥാനമാണ് അദ്ദേഹം തുടർന്ന് പറഞ്ഞു.  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം ഡോ. നഹാസ് മാള സംസാരിച്ചു.ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.സ്വാലിഹ് സുബ്ൽ ഖുർആൻ പാരായണം നടത്തി.ജമാ അത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി ആർ കെ അബ്ദുൽ മജീദ് സ്വാഗതവും ജനറൽ കൺവീനർ സിറാജുദ്ദീൻ ഇബ്നു ഹംസ നന്ദിയും പറഞ്ഞു. 

ചിത്രം: ജമാഅത്തെ ഇസ്ലാമിക്ക് പറയാനുള്ളത് പൊതു സമ്മേളനം മുക്കത്ത് കേരള അമിർ പി. മുജിബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News