Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 21:26 IST
Share News :
തലയോലപ്പറമ്പ്: വടയാർ പൊന്നുരുക്കം പാറ പാടശേഖരത്തിൽ പുറംബണ്ട് കവിഞ്ഞൊഴുകി 125 ഏക്കറിലെ വർഷ കൃഷി നശിച്ചു. 10 ദിവസം പ്രായമായ നെൽ വിത്തുകളാണ് ദിവസങ്ങളോളം വെള്ളം കെട്ടി നിന്നതിനെ തുടർന്ന് നശിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതി ശക്തമായ മഴയിൽ രണ്ട് ദിവസത്തോളം വൈദ്യുതി നിലച്ചിരുന്നു. തുടർന്ന് പാടശേഖരത്തിൽ രണ്ട് മോട്ടോറുകൾ ഉപയോഗിച്ച് മുഴുവൻ സമയം പമ്പിംഗ് നടത്തിയിട്ടും വെള്ളം വറ്റാതെ ഇരിക്കുന്നതിനിടെയാണ് പുറംബണ്ടു കവിഞ്ഞൊഴുകി കൃഷി നാശം ഉണ്ടായത്. പാടശേഖരസമിതി 10 ലക്ഷത്തോളം രൂപ വായ്പയെടുത്താണ് അടിസ്ഥാന ജോലികൾ ചെയ്തത്. കൂടാതെ വിത സംബന്ധമായ ജോലികൾ ചെയ്തതിന് ഏക്കറിന് 10,000 രൂപയോളം കർഷകന് ചെലവായിട്ടുണ്ട്. ഇത്രയും ഭീമമായ നഷ്ടമുണ്ടായ പാടശേഖര സമിതിയും കർഷകരും വരുംകാലങ്ങളിൽ കൃഷിയിറക്കുക എന്നത് പേടിസ്വപ്നമായി കഴിയുകയാണ്. അടിയന്തിരമായി കർഷകർക്ക് നഷ്ടപരിഹാരം നൽകാനും കൃഷി ഇറക്കുന്നതിന് സർക്കാരും കൃഷി വകുപ്പും വേണ്ട സഹായം ലഭ്യമാക്കണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് സ്കറിയ ആന്റണി, സെക്രട്ടറി പി.സി പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.